Sunday, December 6, 2015

ശത്രുക്കളുടെ കൊട്ടിനിണങ്ങിയ പാട്ടുപാടുന്ന സമുദായത്തിലെ ബഹുമാന്യരോടുപറയട്ടെ പാട്ടിനിണങ്ങാത്തകൊട്ട് സമുദായക്കാര്‍ക്ക് സ്വീകര്യമല്ല.

ക്‌നാനായ സമുദായ ചരിത്രകാരനും കോട്ടയം അതിരൂപതയിലെ പ്രമുഖ വൈദികനുമായിരുന്ന മോണ്‍: കൊല്ലാപറമ്പില്‍ ഡിസംബര്‍ 5-ാം തീയതി രാത്രിയില്‍ നമ്മെ വിട്ടുപിരിഞ്ഞു. ആര്‍ച്ചു ബിഷപ്പ് മാര്‍ കുന്നശ്ശേരിയോടൊപ്പം നിന്ന് സമുദായത്തിന്റെ വളര്‍ച്ചക്കു വേണ്ടി അഹോരാത്രം പരിശ്രമിച്ച വൈദികനായിരുന്നു അദ്ദേഹം. സമുദായത്തിന്റെ ഇന്നത്തെ ഭൗതിയ വളര്‍ച്ചയ്ക്ക് ശക്തമായി നേതൃത്വം കൊടുത്ത അദ്ദേഹം കാരിത്താസ് ആശുപത്രിയുടെ ഇന്നത്തെ പ്രശസ്തിയുടെ മുഖ്യ അമരക്കാരനായിരുന്നു.
ആശുപത്രികെട്ടിടം പണിയിക്കുന്ന കാര്യത്തില്‍ മാത്രമല്ല, വൈദ്യശാസ്ത്ര രംഗത്തുള്ള ആധുനിക സൗകര്യങ്ങളെക്കുറിച്ചും സജീകരണങ്ങളെക്കുറിച്ചും മെഷനറികളെക്കുറിച്ചും ഉള്ള കൊല്ലാപറമ്പില്‍ അച്ചന്റെ അറിവ് അത്ഭുതകരമായിരുന്നു. അച്ചന്റെ ഈ കഴിവ് ആധുനിക കാരിത്താസിന്റെ വളര്‍ച്ചയ്ക്ക് വലിയ പ്രയോജനവും ചെയ്തു. കുന്നശ്ശേരിപിതാവ് സംഘടിപ്പിച്ചുകൊണ്ടുവരുന്ന ഫണ്ട് ഫലപ്രദമായും സുതാര്യമായും വിനിയോഗിച്ചിരുന്നത് കൊല്ലാപറമ്പിലച്ചനായിരുന്നു.
സമുദായ ശത്രുക്കളെ നിഷ്പ്രഭമാക്കും വിധം അദ്ദേഹം നടത്തിയ ചരിത്രാന്വേഷണവും രേഖപ്പെടുത്തിവെച്ചിരിക്കുന്ന ഗ്രന്ഥങ്ങളും ശത്രുക്കളെ മുഴുവന്‍ അമ്പരപ്പിക്കുന്നതാണ്. കൊല്ലാപറമ്പിലച്ചന്റെ മരണത്തോടെ ഒരു സമുദായ സ്‌നേഹിയേയും ശക്തനായ ഒരു വക്താവിനെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതിരൂപതാ കേന്ദ്രത്തില്‍ അദ്ദേഹം ഉണ്ടായിരുന്ന കാലഘട്ടം അതിരൂപതയുടെ സുവര്‍ണ്ണകാലമായിരുന്നു. അവിടെ ചെല്ലുന്നവര്‍ക്ക് കുന്നശ്ശേരി പിതാവിന്റെ അഭാവത്തിലും ഒരു നാഥന്റെ സാനിദ്ധ്യം ലഭിക്കുമായിരുന്നു. കാര്യങ്ങള്‍ക്ക് തീരുമാനം ഉണ്ടാകുമായിരുന്നു. അക്കാലത്ത് ഒരു ടീം വര്‍ക്ക് അതിരൂപതയില്‍ ഉണ്ടായിരുന്നു.
മാറിവന്ന അതിരൂപതാ നേതൃത്വത്തില്‍ നിന്നും അദ്ദേഹത്തിനുണ്ടായ അശുഭകരമായ അനുഭവങ്ങള്‍ അദ്ദേഹത്തെ ദു:ഖിപ്പിച്ചിരുന്നതായി പലതവണ നേരില്‍ സംസാരിച്ച ഞങ്ങള്‍ക്ക് ബോദ്ധ്യമായിട്ടുണ്ട്. സമുദായ വളര്‍ച്ചക്കും അതിരൂപതയുടെ നിലനില്‍പ്പിനും തടസ്സം ഉണ്ടാക്കുന്ന പുതിയ നേതൃത്വത്തിന്റെ അയഞ്ഞ സമീപനത്തില്‍ അദ്ദേഹം ദു:ഖിതനായിരുന്നു. താന്‍ അവഗണിക്കപ്പെടുന്നുവോ എന്ന തോന്നല്‍ അദ്ദേഹത്തില്‍ ഉണ്ടായിരുന്നു എന്ന് ചിലപ്പോഴൊക്കെ ഞങ്ങള്‍ക്ക് തോന്നീട്ടുണ്ട്.
2007 ജൂണ്‍ 7-ാം തീയതിവരെ അദ്ദേഹത്തിന്റെ പ്രൗഢമായ ലേഖനങ്ങള്‍ അതിരൂപതാ പത്രത്തില്‍ ഇടക്കിടെവരുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ 7 വര്‍ഷത്തിനുശേഷം 2014 ഒക്‌ടോബര്‍ 5നു മാത്രമാണ് മറ്റൊരു ലേഖനം പ്രസിദ്ധീകരിച്ചത്. 

സമുദായത്തിന്റെ തനിമയിലും സംസ്‌ക്കാരത്തിലും താല്പര്യമില്ലാതെ വളര്‍ന്നുവരുന്ന ഒരു ദൈവിക സമൂഹത്തെയാണ് അതിരൂപത വാര്‍ത്തെടുത്തിരിക്കുന്നത്. കൊല്ലാപറമ്പിലച്ചന്‍ പഴയ തലമുറയിലെ അറ്റുപൊകുന്ന കണ്ണികളിലെ ഏതാണ്ട് അവസാനത്തെ വ്യക്തിഎന്നു പറയാം പിന്നൊരാള്‍ മോണ്‍: ജേക്കബ് വെള്ളിയാനാണ്. വിധേയത്വം അഭിനയിച്ച് വിനീതനായി വിളിപ്പാടകലെ നിന്നും, മെത്രാനോട് ചേര്‍ന്ന് അനുസരണം ഭാവിച്ചും നില്ക്കുന്ന വൈദികരുടെ ഇടയില്‍ കൊല്ലാപറമ്പിലച്ചന്‍ ഒറ്റയാന്‍മാരില്‍ ഒരാളായിരുന്നു.
പേരിനും പ്രശസ്തിക്കും പണത്തിനും അധികാരത്തിനും വേണ്ടി ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ സഭയിലുണ്ടെന്ന് ഫ്രാന്‍സീസ് പാപ്പ പറഞ്ഞിട്ടുണ്ട്. ഇത്തരക്കാരോട് പാപ്പ പറയുന്നത് പര്‍വ്വതാരോഹണത്തിനു പോകുന്നതായിരിക്കും അവര്‍ക്ക് കൂടുതല്‍ ആരോഗ്യകരം എന്നാണ്.

സമുദായ ചരിത്രവുമായി ബന്ധപ്പെട്ടു റോമിലും മറ്റും കൊല്ലാപറമ്പിലച്ചന്‍ കണ്ടെത്തിയ പുരാരേഖകളും അതിന്മേലുള്ള നിഗമനങ്ങളും പിന്‍ഗാമികള്‍ക്കായി സമഗ്രമായി ശേഖരിച്ചുവെച്ചിട്ടാണ് 80-ാം വയസില്‍ കടന്നുപോയതെന്ന ആശ്വാസം സമുദായ മക്കള്‍ക്കുണ്ട്.
ചരിത്രബോധമുള്ള കുടുംബവും അവിടെ വളരുന്ന വ്യക്തികള്‍ക്കും വിശ്വാസത്തില്‍ ദൃഡതയും മറ്റുള്ളവരെ മുഖം നോക്കാതെ സ്‌നേഹിക്കുവാനും മുഖവുരകൂടാതെ ഇടപെടുന്നതിനും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കുന്നതിനും കഴിയുകയുള്ളു എന്ന 
യാഥാര്‍ത്ഥ്യമുണ്ടോ ചെറുബാല്യക്കാരായ പുത്തനച്ചന്മാര്‍ ഗ്രഹിക്കുന്നുള്ളു!
തെക്കുംഭാഗ ജനത്തിനായി (ക്‌നാനായ) 1911ല്‍ സ്ഥാപിച്ച കോട്ടയം വംശീയ അതിരൂപത 104 വര്‍ഷം പിന്നിട്ടുകഴിഞ്ഞ ഇക്കാലത്ത് മുന്‍പുണ്ടായതിലധികം ശത്രുക്കള്‍ അണിനിരന്നിരിക്കുന്നു. രൂപതാസ്ഥാപനത്തിന്റെ നാള്‍വഴികള്‍ റോമിലെ രേഖാ ശേഖരത്തില്‍ പോയിപഠിച്ചിട്ടുള്ള മോണ്‍: കൊല്ലാപറമ്പില്‍ തന്റെ ശിഷ്യനായ ഏബ്രഹാം മുകളേല്‍ അച്ചന്റെ സഹായത്താല്‍ ഗംഭീരമായ ഒരു ലേഖനം തയ്യാറാക്കി ഇന്നലെ ഇറങ്ങിയ 2014 ഒക്‌ട്ടോബര്‍ 5 ലെ അപ്നാദേശില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
തെക്കുംഭാഗര്‍ക്ക് രൂപത അനുവദിച്ചത് മാര്‍പാപ്പക്ക് പറ്റിയ അബദ്ധമായിരുന്നു എന്നും തെറ്റായരേഖകള്‍ കൊടുത്തുനേടിയതാണെന്നും മറ്റും പറഞ്ഞ് സീറോമലബാര്‍ സിനഡിലെ ഉത്തരവാദിത്വപ്പെട്ടവര്‍ പോലും അധിക്ഷേഭിക്കുന്നകാലമാണിത്. ഇവിടെ ഇങ്ങനെ ഒരു വംശീയ രൂപതഉള്ളതായി റോമില്‍ ആര്‍ക്കും അറിയില്ലന്നുവരെ പറഞ്ഞ് സമാശ്വസിക്കുന്നവരുണ്ട്.
മാര്‍പാപ്പ രൂപത സ്ഥാപിച്ചുകൊണ്ട് പുറത്തിറക്കിയ ബൂളായില്‍ എന്‍ഡോഗമി എന്ന വാക്കില്ലന്നുപറഞ്ഞ് അതിനു മറുകൃതി പ്രവര്‍ത്തിക്കുന്നവരും നമ്മുടെ ഇടയില്‍ ഉടലെടുത്തിരിക്കുന്നു. കോട്ടയം അതിരൂപതയുടെ ഇന്നത്തെ നിലപാട് ശരിയല്ലന്നും അതിനാല്‍ കൂടുതലൊന്നും തരില്ലന്ന് റോമില്‍നിന്നും പറഞ്ഞിരിക്കുകയാണെന്നും പറഞ്ഞ് സമുദായത്തെ നിലനിര്‍ത്തുന്ന എന്‍ഡോഗമിയില്‍ വെള്ളം ചേര്‍ക്കാന്‍ കിണഞ്ഞുശ്രമിക്കുന്ന ചിലര്‍: ഇര്‍ക്കെല്ലാം ഉള്ള ഉത്തരം മോണ്‍: കൊല്ലാപറമ്പിലിന്റെയും ഫാ: എബ്രഹാം മുകളേലിന്റെയും സംയുക്ത ലേഖനത്തിലുണ്ട്.
കഴിഞ്ഞ 17 നൂറ്റാണ്ട് പിന്തുടരുന്ന തെക്കുംഭാഗ സമുദായത്തിന്റെ എന്‍ഡോഗമി റോം അംഗീകരിക്കുനില്ലന്നാണ് അവിടെ ഉള്ള ചിലര്‍ ഇന്നു പറയുന്നതെങ്കില്‍ അത് അവരുടെ അറിവില്ലായ്മ അണെന്നുകണ്ട് കാര്യകാരണസഹിതം രേഖകള്‍ സമര്‍പ്പിച്ച് നേടിയെടുക്കുന്നതിനു പകരം എല്ലാം വേണ്ടെന്നുവെച്ചു എളുപ്പവഴി തേടുകയല്ല വേണ്ടത്.
1885 ഡിസംബര്‍ 18 നു ആരംഭിച്ച് 1911 ആഗസ്റ്റ് 29 ന് അവസാനിച്ച നീണ്ട 25 വര്‍ഷത്തെ ഒരു പ്രക്രിയയുടെ ഭാഗമാണ് കോട്ടയം വികാരിയാത്ത് എന്ന് സമുദായത്തിന്റെ ശത്രുക്കള്‍ ഇനിയെങ്കിലും മനസിലാക്കുമെന്നു കരുതുന്നു.
2007 മെയ് 13 ന് അപ്നാദേശില്‍ മോണ്‍ കൊല്ലാപറമ്പില്‍ ഒരു ലേഖനം എഴുതിയിരുന്നു സീറോമലബാര്‍ സഭയുടെ ക്ലിപ്ത അധികാര പരിധിക്കപ്പുറമുള്ള ക്‌നാനായരുടെ അജപാലന പ്രശ്‌നവുംപരിഹാര മാര്‍ഗ്ഗങ്ങളും എന്നതായിരുന്നു വിഷയം. അതിനു 14 വര്‍ഷത്തിനു ശേഷമാണ് “തെക്കുംഭാഗ ജനതയ്ക്കുള്ള കോട്ടയം വികാരിയാത്ത് സ്ഥാപനം” എന്ന ലേഖനം. സമുദായ നേതാക്കളുടെ പഠനത്തിനും ശത്രുക്കളുടെ നാവടക്കുന്നതിനും പ്രസ്തുതലേഖനം കാരണമാകുകതന്നെചെയ്യും.
ക്‌നാനായേതരുമായി വിവാഹബന്ധമുള്ള സഹോദരങ്ങളോടൊത്തുള്ള അനുരജ്ഞന സംഭാഷണം നടത്തുന്നത് പ്രശ്‌ന പരിഹാരത്തിന് നല്ലതാണെന്നു ബഹു: കൊല്ലാപറമ്പിലച്ചന്‍ 2007ലെ തന്റെ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. പ്രസ്തുത പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ വടക്കേ അമേരിക്കയിലെ ക്‌നാനായരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമായിരുന്നു എന്നു തോന്നുന്നു. ഇനിയും അതുവഴി ചിന്തിക്കാവുന്നതാണ്.
ശത്രുക്കളുടെ കൊട്ടിനിണങ്ങിയ പാട്ടുപാടുന്ന സമുദായത്തിലെ ബഹുമാന്യരോടുപറയട്ടെ പാട്ടിനിണങ്ങാത്തകൊട്ട് സമുദായക്കാര്‍ക്ക് സ്വീകര്യമല്ല. 1986ലെ റോമന്‍ റിസ്‌ക്രിപ്റ്റിനുമേലോ, 2012 ലെ മാര്‍ അങ്ങാടിയത്തിന്റെ ഇടയലേഖനത്തിനുമേലോ സീറോമലബാര്‍ സിനഡിന് അധികാരം ഇല്ലന്നു ഇതുവരെ പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന കുടുംബവിഭജന ഫോര്‍മുല ഇല്ലാതാക്കി തെക്കുംസമുദായത്തിനു സ്വീകാര്യമായ നല്ല തീരുമാനം എടുക്കുവാന്‍ ബഹു: വൈദീകരുടെ പുതിയ ലേഖനം കാരണമാകട്ടെ എന്നു പ്രാര്‍ത്ഥിക്കാം.
സമുദായa അംഗങ്ങളില്‍ ഭിന്നത വിതയ്ക്കുന്ന ചില ചിന്തകള്‍ നിലനില്ക്കുന്ന ഈ സമയത്ത് വളരെ പ്രസക്തമായ ലേഖനമാണതെന്നും പറഞ്ഞുകൊള്ളട്ടെ. അപ്നാദേശിന് അഭിനന്ദനങ്ങള്‍

ഞാനീ പറഞ്ഞതൊന്നും നിങ്ങള്‍ എഴുതിവിട്ടേക്കരുത് എന്ന് താക്കീതുചെയ്ത് പറഞ്ഞകാര്യങ്ങള്‍ മറച്ചുതന്നെ വെച്ചുകൊണ്ടും, അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അതിരൂപതാ നേതൃത്വം നടപ്പിലാക്കുന്നതിനായി വിശുദ്ധ പത്താംപിയൂസ് പാപ്പായോടു പ്രാര്‍ത്ഥിച്ചുകൊണ്ടും കൊല്ലാപറമ്പില്‍ അച്ചന്റെ ആത്മാവിനു നിത്യശാന്തിനേര്‍ന്നുകൊണ്ടും നിര്‍ത്തുന്നു. 
Kindly....
Dominic Savio Vachachirayil 


WLearn how Syromalabar formed in after Kunan Kurusu Oath .

Sunday, November 22, 2015

ഓസ്ട്ര്ർലിയൻ ക്നാനായ അസോസിയേഷൻനെ തകർത്ത് സ്യ്രോമാലബാർ രൂപതയുടെ കിഴിൽ സിറോമലബാർ കത്തോലികാ കോണ്‍ഗ്രസ് സിറോ മലബാർ മെത്രാൻ തുടങ്ങി !!!



ഓസ്ട്ര്ർലിയൻ ക്നാനായ അസോസിയേഷൻനെ തകർത്ത് സ്യ്രോമാലബാർ രൂപതയുടെ കിഴിൽ സിറോമലബാർ കത്തോലികാ കോണ്‍ഗ്രസ് സിറോ മലബാർ മെത്രാൻ,മൂലകട്ടിൽ പിതാവിന്റെ പൂർണ സപ്പൊർട്ടിൽ തുടങ്ങി.ഈ ഹിഡൻ അജണ്ടയികു വേണ്ടിയാണു ക്നാനായ സാമുഹം കണ്ടത്തിൽ വച്ച് വലിയ ഒരു സ്പ്രിരിച്ൽ വഞ്ചനയിൽ പണം സമാഹരിച്ച് സോവംശവിവാഹത്തിൽ അതിഷ്ടിതമായ തെകുംഭാഗകക്ക് വേണ്ടിമാത്രമായി ഉള്ള പള്ളികൾ എന്ന വ്യാജേന സംഗരപള്ളികൾ ഇവിടെ പണ്തത്.
ലോകംഎബാടുമുള്ള ക്നനയകരെ താൻ പാപിയാണ് എന്ന കുറ്റബോധം മനസിന്റെ അബ്രാപാളികളിൽ അവശ്യമില്ലാത്ത അഗ്ഗ്രെസ്സിവ്‌ ബ്രെയിൻ വാഷിംഗ്‌ലുടെ സൃഷ്ടിച്ച് ആണ് ക്നാനായം ഒരു കുറ്റകൃത്യം ആണ് അതിന്റെ പുറകെ പോകരുത്,കോട്ടയം ക്നാനായ രൂപത റോമിന് പറ്റിയ വലിയ തെറ്റ്,എന്ദൊഗമി തെറ്റായധുരാചാരമാണ് എന്നൊക്കെ പറഞ്ഞ് ആണ് തനിമയിൽ ഒരുമയിൽ ജിവികുന്ന ക്നാനായ ജനത്തെ മനുപ്ലയ്റ്റ്റ് ചെയുന്നത്‌.

മനുഷന് ചിന്തികാൻഒള്ള കഴിവ്‌ നശിപ്പിചുകളഞ്ഞ് മനസ്സിൽ കുറ്റബോധം വളർത്തി അവനെ ക്നാനായകാർ കുടുത്തൽ പോകുന്ന സിറോമലബാർ പള്ളിയിൽ ക്നാനായ എന്ന് പുറത്ത് ബോർഡ്‌ എഴുതിവച്ച് ആ പള്ളിയിൽ ഒരു ക്നാനായ പുരോഹിതന്റെ നിറുത്തിയാണ് കാക്കനാട് സിനോട് ഈ ഹിഡൻ അജണ്ട നടപ്പിൽ ആകാൻ ശ്രമികുന്നത്.

പള്ളിൽ അല്ലാതെ നടത്തുന്ന എല്ലാ കുട്ടായിമ്മകളെ ഈ പറയുന്ന പുരിഹിതർ നമ്മളിൽതന്നെയുള്ള നമുദായാതോട് "കൂർ" ഇല്ലാത്ത അവസരവാദികളെ ഇറകിയും,പള്ളിക്ക് പുറത്ത് നടത്തുന്ന ക്നാനായ കുട്ടായിമ്മകൾ "നശത്തിലോട്ട്ഉള്ള" പോക്കാണ് എന്ന് പറഞ്ഞ് നാശിപിക്കാൻ ശ്രമിക്കുന്നു.അങ്ങനെ പള്ളിയിൽ കുരുങ്ങുന്ന ആടുകളെ വശികരിച്ച്ആണ്‌ കോട്ടയം രൂപാതയിൽ വളർന്ന നമ്മളെ ബ്രൈൻവഷ് ചെയ്ത്‌ മാനസികമായി വികലാങ്ഗർ ആക്കുന്നത്.ഇങ്ങനെ ഒരവസ്ഥയിയിൽ ഒരുവന്റെ പേര് മാറ്റിയാൽ പോലും അവൻ അറിയുകയില്ല.....

കോട്ടയം രൂപതയിൽയുടെ സോഭാവ സവിശേഷതയിൽഒള്ള ക്നാനായ അസ്സൊസീഏഷനിൽ നിന്ന് അടർത്തി എടുത്ത്,കോട്ടയം രുപതയുമായിയുള്ള പുക്കിൾകൊടി ബന്തം മുറിച്ച്മാറ്റി വേറെ ഒരു ഗർഭപത്രത്തിൽ ഇട്ടു ക്നനയം നാശിപിച്ച്,സിറോ മലബാർ രൂപതയുടെ ഫുൾ കണ്ട്രോളിൽ ഓസ്ട്രലിൻ സിറോമലബാർ മെത്രാൻ "കാതോലിക കോണ്‍ഗ്രസ്" ഉത്ഘാടനം ചെയ്ത് തുടങി വിവാദനായ കണ്ടരപള്ളി അച്ഛന്റെ കൈയിൽ വളർത്താൻ എട്ടു കൊടുത്തത്.ക്നനയം ഇല്ലാത്ത ഒരു ജനാവലിയെ സൃഷിക്കുക എന്നതാണ് സിനോടിന്റെ ഹിഡൻ അജണ്ട.തന്നെയും അല്ല മൂലകട്ടിൽ പിതാവ് പറയുന്നത് അനുസരികത്ത,സമരം ചെയ്ത ഒരു അസോസിയേഷൻ കുടുബങ്ങളുടെ ഭവനങ്ങിൽ മിഷന്റെ ഈ വർഷത്തെ ക്രിസ്മസ് കാരോൾ പോകുന്നതല്ല എന്നും കണ്ടാരപള്ളി അച്ഛൻ പ്രക്യാപിച്ചു.തട്ടിയെടുത്ത സമുഹത്തിൽ ഒറ്റപെടുത്തി അസോസിയേഷൻ കുടുബങ്ങളെ എങ്ങനെ പിഡിപ്പിക്കാം എന്നും , അവസാനം അവർ പത്തിയും മടക്കി മിഷൻ മേമ്ബെര്ഷിപ് എടുക്കും, അങ്ങനെ അസോസിയേഷൻനെ പെട്ടിലാക്കി ആനിഅടിക്കാൻ ആണ് പരിപാടി.എത്രയോ പരിശുദ്ധമായ ദൈവപരിപലനയിൽ കണ്ടരപള്ളി അച്ഛന്റെ വലിയ മോഹം !

കുറച്ചു ദിവസങ്ങൾക് മുബ്പ് ഒരു ക്നാനായ അച്ചൻ പറഞ്ഞപോലെ പെണ്ണും പിള്ളേരും ഇല്ലങ്കിൽ പിന്നെ ഞങൾ എന്തിനാണ് എന്ദൊഗമിയെ കയറി പിടികുന്നത് ? ശരിയാണ്,ഇവിടെ വളരെ നമ്മളെ വേദനിപ്പിക്കുന്ന സങ്കടകരമായ ഒരു സത്യം നമ്മുടെ തന്നെ പുരോഹിതര്ക് സമുധ്യതെ സംരക്സികാൻ യാതൊരുതാല്പര്യവും ഇല്ല എന്നുല്ലതണ് ,അതുകൊണ്ടാണ് സിറോമലബാർ സിനടി ന്റെ ക്നാനായ വിരുധനിലപാടിന് എല്ലാം ഇപ്പോൾ കുട്ടുനില്കുന്നത്.......ഇവർ സിറോ മലബാര് സിഡിന്റെ എംപ്ലോയീസ് മാത്രമാണ്.
മിണ്ടാതിരുന്ന് മണ്ടനായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് സത്യം പറഞ്ഞ് വെറുക്കപ്പട്ടവനായി ജീവിക്കുന്നതാണ്...

ക്നാനായ സമുദായ സംഘടനകൾ ആണ് ഇങ്ങനെ ഒരു വലിയ ഒരു സമുദായ കൊള്ളക്ക് എതിരേ ഉടനെ ആഞ്ഞടികേണ്ടത്....


അപ്പനദേശിൽ വന്ന ന്യൂസ്‌ വായികുക.http://apnades.in/melbone-kcc/

Wednesday, October 28, 2015

സിറോ മലബാര് സാഭാതലവന്റെ പ്രവാസി ക്നാനായകരോടുള്ള വർണ്ണവിവേചനം ...

സീറോമലബാര്‍ ഹയരാര്‍ക്കിക്ക് ഇപ്പോള്‍ അധികാരമുള്ളിടം കേരളത്തിനു പുറത്ത് തമിഴ്‌നാട്ടില്‍ തക്കലയിലും ദക്ഷിണ കര്‍ണാടകയിലെ കുറെ പ്രദേശത്തും മാത്രമാണ്. അത്രയും സ്ഥലത്തും കോട്ടയം ക്‌നാനായ മെത്രാനും അധികാരം ഉണ്ട്. ഇന്‍ഡ്യയില്‍ ഒന്നാകെയും സീറോമലബാര്‍ വിശ്വാസികള്‍ ഉള്ള വിദേശരാജ്യങ്ങളില്‍ കൂടി അധികാരം വേണമെന്ന് സീറോമലബാര്‍ നേതൃത്വം ആവശ്യപ്പെടാന്‍ തുടങ്ങിയതിന്റെ ഫലമായി അധികാര പരിധിക്കുപുറത്ത് പരിമിത അധികാരത്തോടെ ലത്തീന്‍ ഹയരാര്‍ക്കിയുടെ കാഴില്‍ രൂപതകളും എസാര്‍കേറ്റുകളും മിഷനുകളും അനുവദിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സീറോമലബാര്‍ അംഗങ്ങളും സ്വവംശവിവാഹനിഷ്ഠ പാലിക്കുന്നവരുമായ ക്‌നാനായ സമൂഹത്തിന് തനതായി ഇടവകകള്‍ സ്ഥാപിക്കുന്നതിന് സീറോമലബാര്‍ നേതൃത്വം എതിരുനില്ക്കുകയും ചെയ്യുന്നു. നമ്മുടെ നമ്മുടെ രണ്ട് പിതാക്കാൻമാര്ക്ക് ഇതിൽ ഒന്നും എതിര്ത് ചെയ്യാൻ സിറോ മലബാർ സിനഡ് അനുവദിക്കുന്നില്ല. 

അല്പം ചരിത്രത്തിലേക്കു പോകാം.
എണ്‍പതുകളിലാണ് അമേരിക്കയിലേക്ക് ക്‌നാനായക്കാര്‍ സംഘടിത കുടിയേറ്റം വന്‍തോതില്‍ ആരംഭിക്കുന്നതെന്നുപറയാം. അവിടെ അസോസ്സിയേഷനുകള്‍ രൂപീകരിച്ച് നമ്മുടെ ആളുകള്‍ സീറോമലബാര്‍ സഭാഗങ്ങളായി ലത്തീന്‍ കുര്‍ബാനകണ്ട് ഐക്യത്തോടെ കഴിഞ്ഞുപോന്നു. താമസിയാതെ മാര്‍ കുര്യക്കോസ് കുന്നശ്ശേരി അമേരിക്കയില്‍ വരുകയും തുടര്‍ന്ന് ഫാ: ജേക്കബ് ചൊള്ളബേലിനെ ക്‌നാനായക്കാര്‍ക്കു ശശ്രൂഷചെയ്യുന്നതിനായി അയയ്ക്കുകയും ചെയ്തു. പിന്നാലെ സീറോമലബാറിലെ മറ്റു രൂപതകളില്‍ നിന്നും വൈദികര്‍ വന്നു തുടങ്ങി.
ഫാ: ചൊള്ളബേല്‍ ഒരു ക്‌നാനായ മിഷന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുമനസിലാക്കി സമുദായത്തില്‍ നിന്നും മാറി വിവാഹം കഴിച്ച ഏതാനുംപോര്‍ അമേരിക്കയിലെ ലത്തീന്‍ ആര്‍ച്ചുബിഷപ്പിന് പരാതികൊടുത്തു.

ഞങ്ങളും കാനാനായക്കാരാണെന്നും ക്‌നാനായ മിഷനില്‍ ഞങ്ങളെയും അംഗങ്ങളാക്കണമെന്നുമായിരുന്നു പരാതിയുടെ ഉള്ളടക്കം. പരാതി പരിഗണിക്കുകയും ക്‌നാനായ മിഷനില്‍ ഇത്തരക്കാരും അംഗങ്ങളായിരിക്കും എന്നു പറഞ്ഞ് റോമിലെ കാര്യാലയത്തില്‍ നിന്നൊരു നിര്‍ദ്ദേശം വാങ്ങി കൊടുക്കുകയും ചെയ്തു. കുന്നശ്ശേരി പിതാവ് എതിര്‍ത്തെങ്കിലും താമസിക്കാതെ പരിഹരിക്കപ്പെടും എന്ന ധാരണയില്‍ കഴിഞ്ഞുപോന്നു. എങ്കിലും പലയിടങ്ങളിലും മിഷനുകള്‍ സ്ഥാപിച്ചുപോന്നു. എന്‍ഡോഗമസ് മിഷനാണെന്നോ സങ്കരമിഷനാണെന്നോ ഒന്നും ആരും പറഞ്ഞിരുന്നില്ല. മാറികെട്ടിയവരുടെ എതിര്‍പ്പ് ചിക്കാഗോയില്‍ മാത്രമായിരുന്നല്ലോ. വര്‍ഷങ്ങള്‍ കടന്നുപോയി 2005 ല്‍ മാര്‍മാത്യു മൂലക്കാട്ട് സഹായമെത്രാനായി കോട്ടയത്തുവന്നു. അദ്ദേഹത്തിന്റെ നിയമനം തന്നെ വർക്കി പിതാവിന്റെ നേരിട്ടുള്ള ഹാൻഡ്‌ പിക്ക്‌ഡു നിയമനം ആയിരുന്നു , കുന്നശ്ശേരിപിതാവിന്റെ നോമിനി ആയിരുന്നില്ല അദ്ദേഹം. ക്‌നാനായക്കാര്‍ വിദേശത്തുനേരിടുന്ന പ്രതിസന്ധിയിലൂടെ ഈ സമുദായത്തിന്റെ തനിമയെ ഇല്ലാതാക്കി എല്ലാവരെയും സാദാ സീറോമലബാറുകാരാക്കുക എന്നതായിരുന്നു ഹയരാര്‍ക്കിയുടെയും തലവനായിരുന്ന മാര്‍ വര്‍ക്കി വിതയത്തലിന്റെയും ലക്ഷ്യം. ആ ലക്ഷ്യത്തോടെയാണ് സന്യാസിയായിരുന്ന മാര്‍ മൂലക്കാട്ടിലിനെ അവര്‍ കോട്ടയത്തേക്കയച്ചത്.
ഇതിനിടയില്‍ അമേരിക്കയില്‍ ഒരു സീറോമലബാര്‍ രൂപതയും മെത്രാനായി മാര്‍ ജേക്കബ് അങ്ങാടിയത്തും നിലവില്‍വന്നു. ക്‌നാനായക്കാരുടെ ആവശ്യങ്ങള്‍ സാധിച്ചുതരാം എന്ന് കുന്നശ്ശേരിപിതാവിനോട് വാക്കാല്‍ ഉറപ്പുകൊടുത്തുകൊണ്ട് അദ്ദേഹത്തിന്റെകൂടി സമ്മതത്തോടെ അധികാരത്തില്‍വന്ന അങ്ങാടിയത്ത് പിതാവ് വാക്കുമാറ്റി ഒന്നും അനുവദിക്കുകയില്ലന്നായി.

2008 ല്‍ ക്‌നാനായമിഷന്റെ പ്രശ്‌നം പരിഹരിക്കുന്നതിനായി മാര്‍ അങ്ങാടിയത്തും, മാര്‍ വര്‍ക്കി പിതാവും മൂലക്കാട്ടു പിതാവും യോഗം ചേര്‍ന്നു. വര്‍ക്കി പിതാവ് ഒരു നിര്‍ദ്ദേശംവെച്ചു സമുദായം മാറിക്കെട്ടുന്ന ക്‌നാനായ പുരുഷന്‍ ക്‌നാനായക്കാരനാണെന്നും അവനെ മാത്രം ക്‌നാനായപള്ളിയില്‍ നിലനിര്‍ത്താം ഭാര്യയും മക്കളും അവരുടെ ഇടവകയില്‍ തന്നെ നില്‍ക്കട്ടെ. ഭര്‍ത്താവും ഭാര്യയും ഇനിമേല്‍ ഒന്നാണെന്നും കുടുംബം ഗാര്‍ഹിക സഭയാണെന്നും ഉള്ള സഭാനിയമത്തിനു വിരുദ്ധമായ അഭിപ്രായം ആണെന്നറിയാമായിരുന്നിട്ടും മൂലക്കാട്ടുപിതാവ്‌ മാത്രം സമ്മതിച്ചു .മാര്‍ അങ്ങാടിയത്ത് ആദ്യംമുതലേ പറഞ്ഞിരുന്നത്് മാറിക്കെട്ടിയവനും കുടുംബവും ക്‌നാനായ പള്ളിയില്‍ ആയിരിക്കും എന്നാണ്.ഈ തീരുമാനത്തില്‍ മാര്‍ അങ്ങാടിയത്ത് പിതാവും മൗനം പാലിച്ചു.

ഇതെല്ലാം മറച്ചുവെച്ചുകൊണ്ട് മാര്‍ മൂലക്കാട്ടു പിതാവ് പ്രാഖ്യാപിച്ചു "ക്‌നാനായ പള്ളി ക്‌നാനായക്കാര്‍ക്കു മാത്രം സമുദായത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കുകയില്ല". പിതാവിനെ വിശ്വസിച്ചുകൊണ്ട് വിശ്വാസികള്‍ പണം മുടക്കി ക്നാനായകാർ കുടുത്തൽ പോകുന്ന സിറോ മലബാറിന്റെ "മറ്റൊരു" പള്ളികൾ  പത്തെണ്ണം വാങ്ങി. ഇതിനിടയില്‍ അവിടെ മെംബര്‍ഷിപ്പിന്റെ പ്രശ്‌നം വന്നു, മാര്‍ അങ്ങാടിയത്ത് പിതാവ്  പറഞ്ഞു മിശ്രവിവാഹതിന്റെ കുടുംബവും ക്‌നാനായപള്ളിയില്‍ ആയിരിക്കും. ന്യൂ ജെർസിയിൽ വച്ചുനടന്ന ക്നാനായ കണ്‍വെൻഷനിഇൽ  അങ്ങടിയത് പിതാവ് പരസ്യമായി പ്രഘപികുകകുടി ചെയ്തതാണ്.അത്  കഴിഞ്ഞ് മാര്‍ മൂലക്കാട്ടു പിതാവ്‌ പറഞ്ഞു മാറിക്കെട്ടിയ പുരുഷന്‍മാത്രം  ക്‌നാനായപള്ളിയില്‍. 

2012 ല്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് അമേരിക്കയിലെത്തി ആദ്യമായി അതു പ്രഖ്യാപിച്ചു. ക്‌നാനായ പള്ളിയില്‍ മാറികെട്ടിയവനും അംഗമായിരിക്കും. ജന്മംകൊണ്ട് ക്‌നാനായക്കാരനായവന്‍ മരണംവരെ ക്‌നാനായക്കാരനാണ്. കര്‍മ്മംകൊണ്ട് ആരെയും ക്‌നാനായക്കാരനാക്കാനാവില്ല. ക്‌നാനായപെണ്ണിനെ കെട്ടാത്തവനും ക്‌നാനായക്കാരനായിരിക്കുമത്രെ. അദ്ദേഹം സമുദായത്തോടു ചെയ്ത വലിയ ചതിയായിരുന്നു ആ പ്രഖ്യാപനം. ഇതു വലിയ പ്രതിഷേധത്തിനു കാരണമാകുകയും 2012 ഏപ്രില്‍ 1 ന് ചൈതന്യയില്‍ കൂടിയ സമുദായ പ്രമുഖരുടെ യോഗത്തില്‍ വെച്ച് പിതാവിനെ നേരിട്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നിട്ടും അദ്ദേഹം തനിയെ തന്റെ ദൗത്യവുമായി നീങ്ങുകയാണ്. മുത്തോലത്തച്ചന്‍ മാര്‍ മൂലക്കാട്ടിലിന്റ പിണിയാളായി പ്രവര്‍ത്തിക്കുകയായിരുന്നു. 

മൂലക്കാട്ടുഫോര്‍മുല എന്നു പേരുവന്ന വര്‍ക്കീപിതാവിന്റെ സങ്കരപള്ളി എന്ന ആശയത്തില്‍ പിതാവ് ഉറച്ചുനില്‍ക്കുകയാണ് അതിനായി കൊച്ചച്ചന്‍ന്മാര്‍ക്ക് പരിശീലനം കൊടുത്ത് അമേരിക്കയിലേക്ക് കയറ്റിവിടുന്നു. ഇന്ന് പുറത്തുനിന്നും കെട്ടിയവർ ചിക്കാഗോ തിരുഹ്രദയ ക്നാനായ പള്ളിയിൽ ഇടവകക്കാർ ആണ്!!! പുറത്തുനിന്നും കെട്ടിയവർ ചിക്കാഗോ തിരുഹ്രദയ പള്ളിയിയിൽ ആയസ്ഥിക്ക് എങ്ങനെ തിരുഹ്രദയ പള്ളി ഒരു ക്നാനായ പള്ളി എന്ന് വിളിക്കാൻ പറ്റും ? അതും ക്നാനായ റിജിയൻ വികാരി ജനറൽ മുളവനാൽ അച്ഛന്റെ പളളിയിൽ.. എന്ന് ഞാൻ പറഞ്ഞാൽ നിഷേധികാൻ പറ്റുമോ? സമുദായശത്രുക്കളായ സീറോമലബാര്‍ ഹയരാര്‍ക്കിയിലെ ചിലരുടെ  ഹിഡന്‍ അജണ്ടയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

അമേരിക്കയിലെ ഇതേ വിഷയം തന്നെ ബ്രിട്ടണിലും ആസ്രേലിയായിലും നമ്മുടെ ആളുകള്‍ അഭിമുഖീകരിക്കുകയാണ്. അമേരിക്കയില്‍ മുത്തോലത്തായിരുന്നെങ്കില്‍ ആസ്രേലിയായില്‍ ഒരു കണ്ടാരപള്ളിയാണ്. അദ്ദേഹം ആസ്രേലിയായില്‍ നിന്നുപെഴയ്ക്കാന്‍ ലത്തീന്‍ സഭയിലെ വൈദികനായി പോയവ്യക്തിയാണ് ഇപ്പോഴും ലത്തീന്‍ പള്ളിയിലെ വികാരിയാണ്. സീറോമലബാര്‍ മിഷന്‍ വന്നപ്പോള്‍ അതിന്റെ കൂടി ആളായി അദ്ദേഹം രംഗത്തുവന്നിട്ടു പറഞ്ഞു ഞാന്‍ സീറോമലബാറിന്റെ വൈദികനാണ് ക്‌നാനായക്കാരുടെ കാര്യം മാത്രം നോക്കുന്ന ആളല്ല എന്ന്. വിശ്വാസികള്‍ ക്‌നാനായ അസ്സോസിയേഷനും മറ്റും സ്ഥാപിച്ച് സംഘടിതമായി കഴിഞ്ഞുപോന്നു. തുടര്‍ന്ന് ക്‌നാനായമിഷന്‍ സ്ഥാപിച്ചപ്പോള്‍ അദ്ദേഹം ക്‌നാനായമിഷന്റെ വക്താവായി സമുദായക്കാരുടെ ഇടയില്‍ ഭിന്നത വിതച്ചുകൊണ്ട് മാര്‍ മൂലക്കാട്ടിലിന്റെ ഫോര്‍മുല നടപ്പിലാക്കുന്ന പിണിയാളായി പ്രവര്‍ത്തിക്കുന്നു.
Please find attached the resolution regarding the membership criteria in Knanaya Catholic Mission in Oceania Region. Please remember the fact that this resolution is also in agreement with similar resolutions passed by DKCC and KCCNA in the past which in other words confirm that the global knanaya catholic community is on the same page with respect to the membership criteria in Knanaya Catholic Missions and parishes all over the world. 

പിതാവു രണ്ടുകൊല്ലം മുന്‍പുപറഞ്ഞു കോട്ടയം വികാരിയത്ത് സ്ഥാപിച്ചുകൊണ്ടുള്ള ബൂളായില്‍ "എന്‍ഡോഗമിയെന്ന വാക്കില്ലന്ന്". 2015 ഒക്‌ടോബന്‍ 12 ന് ആസ്രേലിയായില്‍വെച്ച് പറയുന്നു. റോമില്‍ മാക്കീല്‍ പിതാവും മറ്റും അപേക്ഷകൊടുത്തപ്പോള്‍ എന്‍ഡോഗമസ് വികാരിയത്ത് വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്ന്. പ്രിയരേ നമ്മള്‍ എന്‍ഡോഗമി പാലിക്കുന്നവരായതുകൊണ്ടാണ് തെക്കുംഭാഗജനത്തിനെന്നും പറഞ്ഞ് വികാരിയത്ത് അനുവദിച്ചത്. പ്രസവമുറിയുടെ വാതിലില്‍" സ്ത്രീകളുടെ പ്രസവമുറി" എന്ന് ആരും എഴുതാറില്ലല്ലോ! എന്ന് പറഞ്ഞാൽ  തെക്കും ഭാഗനും തെക്കും ഭാഗയുവതിയും വിവാഹത്തിൽ  എർപെടുമ്പോൾ ആണ് ക്നാനായ തലമുറകൾ ഉണ്ടാകുന്നത്. അങ്ങനെ തെകുംഭാഗ  സമുദായത്തെ വളര്താൻ ആണ് കോട്ടയം രൂപത്ത മാകിൽ പിതാവ് സ്ഥാപിച്ചത് .അതുകൊണ്ട് സമുദായ വളര്ച്ചക്കുവേണ്ടി വിശുദ്ധ പത്താം പയൂസ്‌ മാര്പാപ്പ ക്നാനായ മക്കള്ക് നല്കിയ കോട്ടയം രൂപതയിൽ  സമുദായത്തിനു പുറത്തുനിന്നു വിവാഹം കഴിച്ചവർ എങ്ങനെ തെകുംഭാഗ തലമുറയ്ക്ക് ജന്മം നല്കും?  അതുകൊണ്ട്  തെകുംഭാഗർ അല്ലതവര്ക് കോട്ടയം രൂപതയുടെ ഭാഗം ആകാൻ സാധ്യമല്ല . ഇതു അനുവദിച്ചു കൊടുത്താൽ ക്നാനായ സമുദായം വളര്ന്നു ലോകം മുഴുവനും ഒരു പ്രതിഭാസം ആയി മാറും,അത്കൊണ്ടാണ് സോയംഭരണ അധികാരംഉള്ള കോട്ടയം രൂപത്തയെ വളരാൻ അനുവധിക്കാതെ ഞെരുക്കി കളയാൻ ഈ  സങ്കരപള്ളികൾവഴി സിറോമലബാര് സിനോട് ഇപ്പോൾ പരിശ്രമികുന്നത്.

പ്രിയരേ,
ക്‌നാനായ സമുദായത്തിന്റെ പ്രസക്തി ഇല്ലാതാക്കിയാലേ മറ്റു ചിലരുടെ ചരിത്രത്തിന് പ്രധാന്യം ഉണ്ടാകു എന്ന വിചാരത്തില്‍ പലരും പ്രവര്‍ത്തിക്കുകയാണ്. മിശ്രവിവാഹം കഴിച്ച പുരുഷനെ മാത്രം ഇടവകയില്‍ നിലനിര്‍ത്തിയാല്‍ സഭാനിയമം പറഞ്ഞുകൊണ്ടു തന്നെ ആ കുടുംബത്തെ സമീപഭാവിയില്‍ ക്‌നാനായ ഇടവകയില്‍ അംഗമാക്കാമെന്നും ഇക്കൂട്ടര്‍കണക്കുകൂട്ടുന്നു. അങ്ങനെ വെള്ളം ചേര്‍ത്ത് സമുദായത്തെ ഇല്ലാതാക്കാമെന്നാണ് അവരുടെ സ്വപ്നം.
വിദേശങ്ങളില്‍ ക്‌നാനായ അസോസിയേഷന്‍ ഉള്ളകാലത്ത് വലിയ പ്രസന്ധി ഉണ്ടായിരുന്നില്ല. പള്ളികള്‍ വാങ്ങുകയും സീറോമലബാര്‍ രൂപതവരികയും ചെയ്തപ്പോഴാണ് നമ്മള്‍പ്രശ്‌നത്തില്‍ അകപ്പെടാന്‍ തുടങ്ങിയത്. സീറോമലബാര്‍ രൂപത സ്ഥാപിക്കപ്പെടുമ്പോള്‍ എന്റെ ജനത്തിനുവേണ്ടി പ്രത്യേകസംവിധാനം വേണമെന്ന് നമ്മുടെ പിതാവ് ആവശ്യപ്പെടുന്നില്ല. അമേരിക്കയില്‍വെച്ച് മൂലക്കാട്ടുപിതാവ്‌ പറഞ്ഞു ഞാന്‍ നിങ്ങളുടെ മെത്രാനല്ല നിങ്ങള്‍ എന്റെ ജനമല്ല, അങ്ങാടിയത്താണ് നിങ്ങളുടെ മെത്രാനെന്ന്. ഇടയനാല്‍ ഉപേക്ഷിക്കപ്പെട്ട അജഗണമാണ് വിദേശങ്ങളിലുള്ള ക്‌നാനായക്കാര്‍.  അതില്‍ പ്രതിരോധിച്ചു നില്ക്കുന്നവരുടെ ശക്തിചോര്‍ത്തിക്കളയാന്‍ പൗരോഹിത്യ ജാഡയില്‍ ഇടക്കിടെ കടന്നു വരികയും വിശുദ്ധ കുര്‍ബാനക്കിടയിലെ പ്രസംഗത്തില്‍പോലും തന്റെ നയത്തെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച് കൈയ്യടിവാങ്ങുകയും ചെയ്യുന്നു.

സഹോദരരേ, ഹയരാര്‍ക്കിയും മെത്രാസനവും ഇല്ലാതെ നൂറ്റാണ്ടുകള്‍ കഴിഞ്ഞവരാണ് നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ അവര്‍കൈമാറിതന്ന നമ്മുടെ പാരമ്പര്യവും വിശ്വാസവും ഒരിടത്തും അടിയറവയ്ക്കരുത്. ഒരുകോപ്പ പായസത്തിന് കടിഞ്ഞൂല്‍ അവകാശം വിറ്റ ഏസാവിനെ പോലെ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി സമുദായത്തെ ഒറ്റുകൊടുക്കുന്നവര്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ട് നമുക്ക് അവരെയൊക്കെ പ്രതിരോധിക്കേണ്ടിയിരിക്കുന്നു. ചെറിയ അജഗണങ്ങളെ പരിപാലിക്കുന്ന ദൈവം നമ്മോടൊത്തുണ്ട്. വഞ്ചന തിരിച്ചറിഞ്ഞവര്‍ പ്രതികരിക്കുമ്പോള്‍ കാര്യം അറിയാതെ സിറോ മലബാര് സിനോഡിൽ വിശ്വാസം അര്‍പ്പിച്ച് ചിലര്‍ ഇപ്പോഴും കഴിയുന്നു.എന്ന് എത്ര സങ്കര പള്ളികളിൽ ക്നായി തോമയുടെയും  ദൈവദാസൻ മാകിൽ പിതാവിന്റെയും ഫോട്ടോ തുകിയിട്ട് ഉണ്ട് ? കോട്ടയം രൂപതയുടെ വെബ്‌ സൈറ്റ് ഹോസ്റ്റ് ചെയുന്നത് സ്യ്രോമാലബാർ ആണ് ,ആ വെബ്‌ സൈറ്റ്ൽ നിന്നും ക്നായി തൊമ്മനും, കണ്ണ്നിറയെ നമ്മൾ കണ്ടുകൊണ്ട് ഇരുന്ന കപ്പലും എടുത്തു കളഞ്ഞു ! അരമനക്ക് മുബിൽ കോട്ടയം ക്നാനായ കാതോലിക അതിരുപത എന്നതിന് പകരം ഏപ്പാർക്കീ ഓഫ് കോട്ടയം എന്ന് എഴുതി വച്ചു! ഇതെല്ലാം ക്നാനായകാരെ വളര്തത്തെ ചവട്ടി ത്ഴ്തുന്നതിന്റെ തെളിവുകളാണ്.1911-ൽ വിശുദ്ധ പത്താം പീയുസ് മാർപാപ്പയുടെ ആശീർവാദത്തോടെ മാക്കീൽ മത്തായി പിതാവിൻറെ കരങ്ങളിലേക്ക് പിറന്നു വീണ കോട്ടയം വികാരിയത് വളർച്ചയുടെ പടവുകൾ താണ്ടി ആഗോള ക്നാനായ സമുദായത്തിൻറെ അഭിമാനമായ് ഉയരുംബോൾ ക്നാനായ സമുദായത്തെ അസത്യത്തിന്റെ സന്തതികളും വിശ്വാസവഞ്ചകരുമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് വൈദികരിലെ രാഷ്ട്രീയ മാഫിയകള്‍.

സങ്കരധ്യാനം
കോട്ടയത്തു നല്ല വൈദികനായിരുന്ന ഫാ: മുളവനാലച്ചനുംഅമേരിക്കയില്‍ ക്‌നാനായ വിജിയായി ചാര്‍ജെടുത്തതുമുതല്‍ സീറോമലബാര്‍ സഭയുടെ നേതൃത്വത്തില്‍ എന്ന പേരില്‍ യുവതീ യുവാക്കള്‍ക്കായി ഒരാഴ്ച്ച താമസിച്ചുള്ള ധ്യാനങ്ങള്‍ സംഘടിപ്പിച്ചു തുടങ്ങി. ക്‌നാനായ കുട്ടികളെ അതില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. താമസിച്ചുള്ള ഇത്തരം ധ്യാനങ്ങളില്‍ പരിചയപ്പെടുന്നവര്‍ തമ്മില്‍ വിവാഹം നടക്കുമെന്നും  മൂലക്കാട്ടുഫോര്‍മുല പ്രകാരം സമുദായത്തിന്റെ എന്‍ഡോഗമി ഇല്ലാതാക്കി ഇടവകയില്‍ ആളെചേര്‍ക്കാമെന്നും കണക്കുകൂട്ടി. അണ്ണാന്‍ കുഞ്ഞും തന്നാലായത്. വലിയ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അദ്ദേഹം പിന്‍വലിഞ്ഞിരിക്കുകയാണ്.

ഇതിന്റെ ചുവടുപിടിച്ചു കേരളത്തിലും സീറോമലബാര്‍ കുഞ്ഞുങ്ങള്‍ക്ക് ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍വെച്ച് ധ്യാനം സംഘടിപ്പിക്കുന്നുണ്ട്. അതിലേക്ക് ക്‌നാനായ യൂത്തിനെയും തള്ളിവിടുന്ന പ്രചരണം ചിലപള്ളികള്‍ കേന്ദ്രീകരിച്ചു നടക്കുന്നതായും അറിയുന്നു.

പണ്ട് റോമിൽ പണം കൊടുത്താൽ ചെയിത പാപങ്ങൾമാറി എന്ന് പറഞ്ഞു സോര്ഗത്തിൽ പോകാൻ  സർട്ടിഫിക്കറ്റ് നല്കിരുന്നതുപോലെ ഇപ്പോൾ ക്നാനായരുടെ മനസ്സിൽ കുറ്റബോധം ഉണ്ടാക്കി, കൊടും പാപിയാണ് എന്ന് ഉപബോധ മനസ്സിൽ ഒരു തോനാൽ ഉണ്ടാക്കി, തല മരണ ഭയത്തിൽ ഫോര്മാറ്റ് ചെയ്തു, നമ്മൾ എല്ലാവരും കാതോലിക, എല്ലാവരെയും ഒന്നാണ് എന്നും, ക്നാനായ എന്നത് തെറ്റായ ഒരു കള്ട്ട് ആണ് എന്നുള്ള ഒരു മെസ്സേജ് ഇപ്പോൾ ക്നാനായകാരന്റെ മനസിന്റെ അബ്രപാളികളിലോട്ടു അടിചെപ്പികുവാൻ ഇപ്പോൾ പുറത്തുനിന്നും നല്ല വാക്ക്ചാധുര്യം ഉള്ള കോമേശൽ ധാന്യം നടത്തുന്നവരെ ക്നാനായ പള്ളികൾ തോറും എർപാടക്കിരിക്കുകയാണ് .അറിയാൻ മേലതതുകൊണ്ട് ചോദിക്കുകയാണ് ... ഈ അച്ചന്മാർക്ക് ധ്യാനം അവരവരുടെ പള്ളികളിൽ നല്ല ഉധെശത്തിൽ നടത്തിയാൽ പോരെ ? മൃഗയയിൽ പുലിയെ പിടിക്കാൻ വാറ്ഉണ്ണിയെ കൊണ്ടുവന്നപോലെ പുറത്തു നിന്ന് വേറെയാളെ വിളികേണ്ട അവശ്യം ഉണ്ടോ ?

ക്‌നാനായ സമുദായത്തിന്റെ തനിമ ഇല്ലാതായാല്‍ പുറത്തു നില്ക്കുന്നവര്‍ തള്ളിക്കയറി ഇവിടെ ആളുകൂടുമെന്നും കൂടുതല്‍ പള്ളിവെയ്ക്കാമെന്നും കൂറെ അച്ചന്മാര്‍ക്ക് പണി കൊടുക്കാമെന്നുമായിരിക്കാം കണക്കുകൂട്ടല്‍. തനിമ നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ ക്‌നാനായ യാക്കോബായ സഭയിലേക്ക് പോകണമെന്നു വന്നാല്‍ ചരിത്രം മൂലകട്ടിൽ പിതാവിനെ ഒരിക്കിലും മറക്കില്ല. 

വാൽകഷണം
കോട്ടയം രൂപത്ത എന്നത് ഓരോ ക്നാനായകാരനും ഒരു വികാരം ആണ്.കോട്ടയം രൂപതയിൽ ജനിച്ച് വളർന്ന ഓരോ ക്നാനായകാരനും കോട്ടയം രൂപതയിൽ അധിഷ്ടിതമായ അജപലനമാണ് ആവശ്യം....ശരിയാണ് ...അതെ ക്നനയം ഞങ്ങൾക്ക് ഒരു വികാരമാണ്... മാക്കിൽ പിതാവ് രൂപം കൊടുത്ത കോട്ടയം രൂപതയെ പ്രണയിക്കുമ്പോൾ ലഭിക്കുന്ന വികാരം...പ്രിയ  കാർനോര്മാരുടെ ധീരതയോടുള്ള അടങ്ങാത്ത അവസാനിക്കാത്ത പ്രണയം കൊണ്ട് ലഭിക്കുന്ന വികാരം... ക്നാനായകാരെ ബ്രെയിൻ വാഷ്‌ചയ്തു അവന്റെ ക്നാനായ രക്തം സങ്കരം ആകാം എന്ന് ഒരു കത്തനാരും  മനസില്പോലും വിചാരികേണ്ട . അതിനുവെച്ച വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്...

Monday, October 26, 2015

ലോകം മുഴുവനുമുള്ള എല്ലാ ഫൊറോന പള്ളികളും രൂപത ആക്കിയാലും ക്നാനായർക്ക് സോയംഭരണ രൂപതകൾ ഒന്നും തരില്ലന്നുമാത്രം. സിറോ മലബാർ സിനോട്ഇന് എന്താ ക്നനായരോട് ഇത്ര ചൊറിച്ചിൽ?

സഭയോട്   ചേർന്ന്   നിൽക്കണമെന്ന്    കേൾക്കുമ്പോൾ   ഏതൊരു   മതവിശ്വാസിയും   കോൾമയിർ   കൊണ്ട്   അത്   ശരിയാണന്നും   അങ്ങനെതന്നെ   ആവണമെന്നും    അപ്പോൾ    നിശ്ചയിച്ച്   ഉറപ്പിക്കും;   പ്രത്യേകിച്ചും   വി.  ബലികൾക്കിടെ   തിരുവസ്ത്രത്തിൽ   നിന്നാവുമ്പോൾ.    അതുപോലെ   ദൈവത്തിനു   ചില    പദ്ധതികൾ   ഉണ്ടെന്നും.   ഇതു   തന്നെയാണ്    ചില മുസ്ലീംസഹോദരങ്ങളുടെ    വിശുദ്ധയുദ്ധമെന്ന    ജിഹാദ്.   ഒരു    മതവിഭാഗത്തിൽ    വിശ്വസിച്ചില്ലങ്കിൽ   അയാൾക്കുമുൻപേ   അയാളുടെ   കുടുംബാഗങ്ങൾ   വളരെ   ക്രൂരമായി    (തലയറുത്തും   വെടിവച്ചും)    വധിക്കപ്പെടുമെന്ന്   ഭീഷിണിപ്പെടുത്തുമ്പോൾ   അയാൾ   ആ    മതത്തിൽ    ചേരുവാനും   ആജ്ഞകൾ    അനുസരിക്കുവാനും    നിർബന്ധിതനാവുന്നു.

                ഓരോരുത്തരും   ഓരോ   മതവിഭാഗത്തിൽ   ജനിച്ചുവീഴുകയും    ആ   മതം   മാത്രം  ശരിയെന്നും  വിശ്വസിക്കുന്നു.   അമ്മയ്ക്കും    അപ്പനുമൊപ്പം   ആ    മതവും   സ്വന്തമെന്നു   കരുതി   വളരുന്നു.    ഒരു   മതഗ്രന്ഥവും   ഇതര  മതങ്ങൾ   തെറ്റാണന്നോ,   അവരെ   ഉപദ്രവിക്കണമെന്നൊ    പറയുന്നില്ലന്നു    മാത്രമല്ല,  അവരെ   സൗഹൃദമനോഭാവത്തോടെ   കാണണമെന്നും   പറയുമ്പോൾ   വി.  ബൈബിൾ   ശത്രുക്കളെ   സ്നേഹിക്കണമെന്നും     ആവശ്യപ്പെടുന്നു.  

               ഇനി,   ആരാണ്    സഭ?   എന്താണ്  സഭ?  എന്തിനാണ്   സഭ?   എന്താണ്   ദൈവത്തിന്റെ    പദ്ധതികൾ?   ഇതിന്റെയൊക്കെ   നിർവചനവും   അർത്ഥവും   പറയാതെ    എല്ലാം   നിഗൂഢ  രഹസ്യങ്ങളായിട്ടിരിക്കുന്നുവോ?     അഭി.    മൂലക്കാട്ടുപിതാവിന്റെ    ഓസ്ട്രേലിയായിലെ    പ്രസംഗത്തിലും   സഭയോട്   ചേർന്നുനിൽക്കണമെന്ന    ആഹ്വാനമുണ്ടായി.   മെത്രാന്മാരും
വൈദികരുമാണോ    സഭ.   അവർ   പറയുന്നതെല്ലാം   വേദവാക്യങ്ങളാണോ?   അൽമേനികൾ   എല്ലാം   അടിയാളന്മാരാണോ.   അവർ   എന്തെങ്കിലും   ചോദിക്കുന്നതും   അഭിപ്രായപ്രകടനങ്ങൾ   നടത്തുന്നതും   ദൈവഹിദത്തിനെതിരാണോ?   ആണങ്കിൽ   ഏത്   ദൈവങ്ങൾക്ക്?

            സഭകൾ     വ്യക്തിക്കും  സമൂഹത്തിനും   ഉപകാരപ്പെടണം.   സഭകൾ   ജനത്തിനെ   ഭയപ്പെടുത്താതെ   ഭയരഹിതരാക്കണം.   ദൈവങ്ങൾ   സാത്താന്മാരെപോലും   ഉപദ്രവിക്കുന്നില്ല;  ക്രിസ്തുവിനെ   പരീക്ഷിക്കുവാൻ   ചെന്ന    സാത്താനോട്   മാറിപ്പോവുവാനെ   ആവശ്യപ്പെട്ടിട്ടുള്ളു.

            സഭയോട്   ചേർന്നുനിൽക്കണമെന്നു   പറഞ്ഞാൽ    സഭാധികാരികൾ   പറയുന്നതുപോലെ    അല്മേനികൾ   അനുസരിക്കണമെന്നാണല്ലോ.  മറിച്ചല്ല;  മറിച്ചാവാനും   പാടില്ല
.   അങ്ങനെ    അനുസരിക്കുന്നതുകൊണ്ടാണ്   സ്ത്രീപീഢനങ്ങൾ    നിരവധിയായി   ഉയരുന്നത്.   സംഭവം   ആരോടും   പറയരുതെന്നുള്ളതും   അനുസരിക്കുന്നു.   അറിയാത്തിടത്തോളം   കാലം   എല്ലാം  പുണ്യം   തന്നെ.   എങ്കിലും   തനിക്കു   ശേഷമോ,  ഒപ്പമോ   മകളെ   പീഢിപ്പിച്ചാൽ   ഒരു   അമ്മയ്ക്കും   സഹിക്കുവാനാവില്ല.   അവൾ  ഒരു   സമയത്ത്   പുറത്തു   വിട്ടേ   പറ്റു.  ഇങ്ങനെ   സംഭവിച്ചാൽ   ഈ  സഭാധികരികളെ   ആളും   അർദ്ധവും   നൽകി   രക്ഷിക്കേണ്ടതും  ഈ   അൽമേനി   തന്നെ.  രക്ഷപെടുത്തുവാൻ    കൂടുതൽ   സംഭാവന   നൽകുന്നവന്റെ   വീട്ടിലായിരിക്കും   അങ്ങനെ   വരുന്നവർ  ആദ്യം   കൃഷിയിറക്കുക.   ഈയെടെ   ഒരു   ഹിന്ദു   സ്വാമി,   എതിർത്തു   നിന്ന    ഒരു   ഭക്തയോട്  പറയുകയുണ്ടായി,  തന്റെ   ഇംഗിതത്തിനു   വഴങ്ങിയില്ലങ്കിൽ   ശ്രീരാമസ്വാമി   കോപിക്കുമെന്ന്.

              കാനഡായിൽ    പുതിയ   രൂപത   അനുവദിച്ചു.  UK - യിലും  മറ്റു   യൂറോപ്യൻ   രാജ്യങ്ങളിലും   സീറോ   മലബാറിന്   പുതിയ   രൂപതകൾ   ഉടനെ   ഉണ്ടാവുമെന്ന്   മാർ   ജോർജ്   ആലഞ്ചേരി    പ്രഖ്യപിച്ചു.   ലോകം   മുഴുവനുമുള്ള   എല്ലാ   ഫൊറോന    പള്ളികളും   രൂപത    ആക്കിയാലും   ക്നാനായർക്ക്   രൂപതകൾ   ഒന്നും    തരില്ലന്നുമാത്രം.  ഇവർക്കെന്തേ   ക്നനായരോട്   ഇത്ര   ചൊറിച്ചിൽ?

                 അഭിപ്രായവിത്യാസങ്ങൾ    ഉണ്ടായാൽ   നാം   ആഗ്രഹിക്കുന്ന   ലക്ഷ്യങ്ങൾ   പിന്നോട്ട്   പോകുമെന്നും   അദ്ദേഹം    പറഞ്ഞു.   "നാം"  എന്ന   വാക്ക്   കൊണ്ട്   ആരേയാണ്   ഉദ്ദേശിക്കുന്നത്?   നാം   എന്ന   വാക്ക്    കേൾക്കുമ്പോൾ   നമ്മളും   ഉൾപ്പെടുന്നതാണന്നു    നമ്മൾ   തെറ്റിദ്ധരിക്കുന്നു.   നാം   എന്ന   വാക്കിന്റെയർത്ഥം    രാജാവ്,  സേവകൻ   എന്നാണ്.   ഇതിൽ   ഏതാണ്   അദ്ദേഹം.  അതായത്   അദ്ദേഹത്തിൻറെ    പ്ലാനും    പദ്ധതിയും    നടപ്പിൽ    വരുത്തി    ക്നാനായസമുദായത്തെ    ഉൽമൂലനം   ചെയ്യുകയാണ്    ലക്ഷ്യം.

                 അതുപോലെ    സീറോ    മലബാർ   വിശ്വാസികൾ   തർക്കങ്ങൾ   പരിഹരിച്ചുകൊണ്ട്   പരസ്പരം   സ്നേഹത്തിലും    സഹിഷ്ണതയിലും   ഒന്നുചേർന്ന്   ജീവിക്കുകയും   സഭയുമായി   ചേർന്ന്   വിശ്വാസജീവിതം    കെട്ടിപ്പെടുക്കണമെന്നും    പറഞ്ഞു.   ഇത്   ക്നാനായരെ   ഉദ്ദേശിച്ചല്ലേ   പറഞ്ഞത്.   സഭയോട്   ചേർന്ന്നിൽക്കുവാൻ   പറയുംമുൻപേ    സഭ   ചെയ്യേണ്ടത്   ചെയ്യണം.    കേരളം   വിട്ടാൽ   ക്നാനായരുടെ   സാബത്തിക   സഹകരണസഹായമില്ലാതെ   സീറോ   മലബാറിന്   പിടിച്ചു   നില്ക്കുവാൻ    ആവില്ല.   ഉദാഹരണത്തിന്    Middle  East,  Australia,   UK,  America  മുതലായ   രാജ്യങ്ങളിലെ   ക്നാനായർ   ഒരു   മാസം   സംഭാവനകൾ    കൊടുക്കാതിരുന്നാൽ    മനസ്സിലാകും   നമ്മുടെ   പങ്കാളിത്വം   സഭയോട്   എന്തുമാത്രമുണ്ടെന്നു.   അങ്ങനെ   ചെയ്‌താൽ   സഭയിലെ    രാജാക്കന്മാരായ    മെത്രാന്മാരെല്ലാം   ആകാശത്തുനിന്നും   ഭൂമിയിലേക്ക്    വരും.   അവർക്ക്    വല്ലപ്പോഴും   ഭൂമി   കാണുവാൻ   നമ്മൾ   അവസരം    കൊടുക്കേണ്ടായോ?

              ഇന്ത്യൻ   സ്വാതന്ത്ര്യത്തിനുവേണ്ടി   പോരാടിയവരെ   തല്ലിച്ചതച്ച്   ഒതുക്കുവാൻ   ബ്രിട്ടീഷുകാർ    നല്ല   കായികശേഷിയുള്ള    ഇന്ത്യാക്കാരെ    പോലീസ്സിലെടുത്തതുപോലെ    നമ്മുടെ   ക്നാനായ   വൈദികർ    വിലയ്ക്ക്    വിൽക്കപ്പെടാതിരിക്കട്ടെ.   സഭയേയും   സഭാധികാരികളെയും   ബഹുമാനിക്കണമെന്ന്   പറയുന്നവർ    അൽമേനികളേയും   സ്നേഹിക്കുവാനും    ബഹുമാനിക്കുവാനും   പഠിക്കട്ടെ.   സഭയും   സഭാധികാരികളും,   കഠിനമായ    ചൂടിനെ   മറയ്ക്കുന്ന   മേഘംപോലെ    മേഘസ്തംഭവും    ഇരുട്ടുനെ   മാറ്റുന്ന   ദീപംപോലെ    ദീപസ്തംഭവുമാകട്ടെ.  

ജോണ്‍   കരമ്യാലിൽ,
ചിക്കാഗോ.          
 

--
John Karamyalil

Friday, October 16, 2015

ക്നാനായ പെണ്‍കുട്ടിയെ പാരിഷ് ഓഫീസ്ൽ വെച്ച് കുബസാരിപിച് ലൈംഗിക ചൂഷണ നടത്തിയതിന് ചിക്കാഗോ സിറോ മലബാര് രൂപത സമുഹം, 5 മില്ല്യൻ ഡോളറിന്റെ (ഏകദേശം 32.5 കോടി രൂപ) നഷ്ടപരിഹാരം കൊടുകെണ്ടിവരും .

Breaking news :-ഫ്ലോറിഡാ കോറൽ സ്പ്രിങ്സ് ഔർ ലേഡി ഓഫ് ഹെൽത്ത് സീറോ മലബാർ കാത്തലിക് പള്ളിയിൽ ജോലി ചെയ്ത ഒരു സിറോ മലബാര് വൈദികൻ ഒരു യുവതിയെ ലൈംഗിക ചൂഷണത്തിനു വിധേയയാക്കിയെന്ന കേസിലാണ് പെൺകുട്ടിയുടെ വീട്ടുകാർ വൈദികനേയും ചിക്കാഗോ സ്യ്രോമാലബാർ രൂപതയേയും  അങ്ങാടിയത്  പിതാവിനെയും  കക്ഷി ചേർത്ത് 5 മില്ല്യൻ ഡോളറിന്റെ (ഏകദേശം 32.5 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫ്ലോറിഡാ ബ്രോവാർഡ് കൗണ്ടി സർക്യുട്ട് കോർട്ടിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. 

ആ പള്ളിയിൽ ജോലി ചെയ്തിരുന്ന തോട്ടുവേലിൽ അച്ചൻ വേദപാഠം വിദ്യാർത്ഥിനിയായിരുന്ന  ക്നാനായ പെൺകുട്ടിയെ കുമ്പസ്സാരം കേൾക്കുന്നതിനോടൊപ്പം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത്തുവെന്നാണ് കേസ്. നഷ്ടപരിഹാരത്തോടൊപ്പം വൈദികനും അങ്ങത്യത് പിതാവിനെയും  ജയിൽ ശിക്ഷയും കിട്ടാവുന്ന വകുപ്പുകളാണ് പരാതിയിലുൾപ്പെടുത്തിയിരിക്കുന്നതെന്നു മനസ്സിലാക്കുന്നു. 

കേസ് ഒതുക്കാൻ പ്രസ്തുത  അച്ഛനെ സഹായിച്ചു എന്നുള്ളതാണ് സ്യ്രോമാലബാർ രൂപത മെത്രാൻ അങ്ങടിയത് പിതാവിന് എതിരെ ഉള്ള കേസ് .പെണ്‍കുട്ടിക്കു 18 വയസ്സ് തികഞ്ഞുവെന്നു ക്രുത്യമായി മനസ്സിലാക്കിയിട്ടാണ് വൈദികൻ ഈ ക്രുത്യത്തിനു മുതിർന്നതെന്നു പരാതിയിൽ പറയുന്നു. സീറോ മലബാർ സഭാ ചരിത്രത്തിൽ ആദ്യമായായിരിക്കാം ഇത്രയും വലിയൊരു തുക നഷ്ടപരിഹാരം കൊടുക്കേണ്ടി വരിക. മെത്രാനും സഭക്കും എതിരായാണു കോടതി വിധിയെങ്കിൽ, അതു മറ്റൊരു വലിയ കോളിളക്കത്തിനും കാരണമായേക്കാം. ഇത്രയും വലിയ തുക അത്മായർ സ്വരൂപിച്ച സ്വത്തുക്കളിൽ നിന്നും യാതൊരു കാരണവശാലും എടുക്കാൻ സാദ്ധ്യമല്ലെന്നുള്ള ഉറച്ച നിലപാടിലാണ് അമേരിക്കൻ കത്തോലിക്കർ.

മെത്രാനും സഭക്കും എതിരായാണു കോടതി വിധിയെങ്കിൽ, അതു മറ്റൊരു വലിയ കോളിളക്കത്തിനും കാരണമായേക്കാം. ഇത്രയും വലിയ തുക അത്മായർ സ്വരൂപിച്ച സ്വത്തുക്കളിൽ നിന്നും യാതൊരു കാരണവശാലും എടുക്കാൻ സാദ്ധ്യമല്ലെന്നുള്ള ഉറച്ച നിലപാടിലാണ് അമേരിക്കൻ കത്തോലിക്കർ.
 Fr. Zacharias Thottuvelil
















Please welcome "KNANAYAM". The New Knanaya Community Publication ..

Then you will know the truth, and the truth will set you free." ... ... 

THE KNANAYAM ONLINE 
 KNANAYAM

PDF copy of the "KNANAYAM" ... voice of odinary Knanaya people.... please CLICK THE ABOVE IMMAGE TO READ THE  PDF vershion.Currently we are mailing to 5000 households of Kottayam diocese in India .

Proud to be a Knanaya ..... 

Tuesday, October 13, 2015

THE UNTOLD TRUTH TO NORTH AMERICAN KNANAYA COMMUNITY!!


 അയ്യോ പിതാവേ ........ 15.09  യു ട്യൂബ് അങ്ങയുടെ പ്രസ്താവന തെറ്റാണ് !!! കാരണം. പുറത്തുനിന്നും കെട്ടിയവർ ചിക്കാഗോ തിരുഹ്രദയ പള്ളിയിൽ ഇടവകക്കാർ ആണ്   !!!
.... പുറത്തുനിന്നും കെട്ടിയവർ ചിക്കാഗോ തിരുഹ്രദയ പള്ളിയിയിൽ ആയസ്ഥിക്ക് എങ്ങനെ തിരുഹ്രദയ പള്ളി ഒരു ക്നാനായ പള്ളി എന്ന് വിളിക്കാൻ പറ്റും ? അതും ക്നാനായ റിജിയൻ വികാരി ജനറൽ മുളവനാൽ അച്ഛന്റെ പളളിയിൽ ...... എന്ന് ഞാൻ പറഞ്ഞാൽ നിഷേധികാൻ പറ്റുമോ?

ഈ  വിഡിയോയിൽലെപോലെ http://youtu.be/hi8D_jz31ls
നദിയിൽ നാല് വര്ഷമായി ഇത്രയും വെള്ളം ഉള്ലോന്നും ഇനി  വെള്ളം വരത്തില്ല അതുകൊണ്ട് ഞങൾ നദിയുടെ വിതികുട്ടി ഇനി നിങൾ ദൈര്യമയി ഇരികുക എന്നുപറഞ്ഞപൊലെ യാണ്‌ ക്നാനായ പള്ളികളിൽ പുറത്തും നിന്ന്‌ കെട്ടിയവർ കുടുംബമായി വരത്തില്ല എന്ന് പറയുന്നത്. 

ഒരുസുനാമി പോലെ പുറകെ പുറകെ ചിക്കാഗോ തിരുഹ്രദയ പള്ളിയിയിൽ പുറത്തുനിന്നും കെട്ടിയവർ വന്നപോലെ ....എല്ലാ ക്നാനായ പള്ളി എന്ന് പറയുന്ന പള്ളികളിൽ ഉണ്ടാകുകയില്ല എന്ന്‌ എന്നാ  ഉറപ്പാണ്‌ ഉള്ളത്?

ഈ പ്രസംഗം അമേരിക്കൽ നേരത്തെ പറഞിരുനെകിൽ എത്ര ക്നാനായ പള്ളികൾ എന്ന് വിളിക്കുന്ന സിറോ മലബാര് പള്ളികൾ ക്നനയകാരൻ കശു മുടക്കി പണിയുമായിരുന്നു ?"വട്ടപുജ്യം"..

ഒരുമയോടെ പൊയ്ക്കൊണ്ടിരുന്ന വിശ്വാസികളില്‍ വിഭാഗീയതയുടെ വിഷം കുത്തി വെച്ചു സമുദായത്തെ രണ്ടായി പിളർതിയത്  അങ്ങയുടെ പ്രിയപ്പെട്ട power hungry priest ആണ്. അതിനായി രണ്ടു ബ്ലോഗുകൾ എന്ന മഞ്ഞ പത്രവും പ്രിയപ്പെട്ട priest തുടങ്ങി വച്ചവിവരം അങ്ങേക്ക് അറിയാമല്ലോ ?

ഇങ്ങനെ സമുദായത്തെ രണ്ടായി പിളർന്ന് കനാനായക്കാർ കൂടുതൽ പോകുന്ന അങ്ങാടിയത്ത് പിതാവിന്റെ കിഴിൽ എന്ടോഗമൌസ് ക്നാനായ പള്ളികൾ എന്ന് പറഞ്ഞ്  പണ്ത്തിട്ട് ഇപ്പോൾ ഞാൻ ഒന്നും അറിഞില്ല രാമനായയാണ എന്നഭാവത്തിൽ അദ്ദേഹം ഇപ്പൾ ബോളഗ് എഴുത്തു 
എല്ലാം കുറച്ചു ഇപ്പോൾ ചുമ്മാ ഇരിക്കുന്നു......  അതോടുകുടി ചിക്കാഗോ ക്നയും അടച്ചുപൂടി വേറെ പണി തുടങി....അങ്ങയുടെ ഈ നോണ്‍ എന്ടോഗമൌസ് സ്യ്രോമാലബാർ ക്നാനായ പള്ളി എന്നുള്ള ആശയം ഒരു പരാജയം ആണ് എന്നുള്ളതിന്റെ വലിയ ഒരു  തെളിവാണ് ചിക്കാഗോ തിരുഹ്രദയ പള്ളി !!

ക്നനായം  സിറോ മലബാര് ആണെകിൽ   , സിറോ മലബാര്  വളത്തി പരിപോഷിച്ചത് ക്നനയക്ർ ആണെങ്ങിൽ  എങ്ങനെ ക്നാനായകാർ സിറോ മലബാര് സെനടിൽ  രണ്ടു പിതകാൻമാരായി ഒതുങ്ങി ? എവിടെ മലബാര് രൂപത്ത ? മലബാര് രുപതക്കുവേണ്ടി ട്രേഡ് ചെയ്തത് എന്താണ് ?


Bellow -The REAL Picture of Syro Malabar Knanaya Non ENDOGAMOUS Mission of North America .











ഇതാണ് യാഥാർത്യം !!!!!ക്നാനായ ഫൊറോന എന്ന് ഓമന പേര് ഇപ്പോൾ വിളിക്കുന്ന ക്നാനായ സിറോ മലബാര് ഫൊറോന ഉത്ഗടനം ... ചിക്കാഗോ അരച് ബിഷപ്പ് മാർ അങ്ങാടിയത്,സഹായ മെത്രാൻ മാർ അലപാട്ട് എന്നിവർ കുറെ സ്യ്രോമാലബാർ അച്ചന്മാരുടെ കൂടെ.എവിടെ ക്നാനായകാരുടെ പിതാവായ മൂലകാട്ടിൽ പിതാവ് ? 

Sunday, October 11, 2015

ഓസ്ട്രില്ൻ ക്നാനായ ടൌണ്‍ ഹാൾ മീറ്റിംഗ് വീഡിയോ ഒരു വൈറൽ !! മക്കളെ... ഇതൊന്നും ക്നാനായ പള്ളികൾ അല്ല !!


ദ... ഇപ്പോൾ അതും പുറത്തായി ... ഈയുള്ളവൻ ഇതു നേരത്തെ പറഞ്ഞതാണ് .. ഇപ്പോൾ എങ്കിലും സത്യം പുറത്തായി .ക്നാനായ പള്ളികളിൽ പൂശിരുന്ന ആ പൈന്റും മാഞ്ഞു ഇപ്പോൾ അത് മറ്റൊരു സിറോമലബാര് പള്ളികൾ മാത്രമായിമാറി. ഒരു ടൌണിൽ രണ്ടു ചേസ് ബാങ്ക് പോലെ ക്നാനായകാരെ മണ്ടൻ മാരാക്കി രണ്ടു സിറോമലബാര് പള്ളികൾ നോർത്ത് അമേരിക്കയിൽ ഉടനിളം........... 

ഒരു മുറത്തിലെ രണ്ട് അവലിൻ കുനകൾ എന്നപോലെ ഇനി മുറം ഒന്ന് കുലുക്കിയാൽ ഇതെല്ലാം ഒന്നാകും.........

സംശയം ഉണ്ടങ്കിൽ  ഇനിയും സംശയിക്കുന്ന തോമമാർ  താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു സത്യം മനസിലാക്കി ,ക്നാനായ സമുദായത്തിന് വേണ്ടി നിലനിന്നു മണ്മറഞ്ഞുപോയ നമ്മുടെ വല്യ അപ്പെൻമാരുടേയും  വല്യ അമ്മച്ചിമാരുടെയും നിലപാടിൽ ഉറച്ചുനിന്നു , മറ്റുള്ളവരുടെ തുപ്പാൽ കോളത്തിൽ കിടന്നു ഉരുണ്ടു ജിവികാതെ സമുദായത്തോട് കുറ് ഉള്ളവരായി ജിവിക്കുക .

ശങ്കരൻ വിണ്ടും തെങ്ങേൽ തന്നെ......

"കേരളത്തിന്‌ പുറത്തുള്ള ക്നാനായ മിഷൻ പള്ളികൾ എന്ടോഗമൌസ് അല്ല , എല്ലാം സിറോമലബാര് പിതകാൻമാരുടെ, എനിക്ക് എവിടെ അധികാരം ഇല്ലാത്തതുകൊണ്ട് ഒന്നും ചെയാൻ സാധിക്കില്ല"
-അഭിവന്യ മൂലകട്ടിൽ പിതാവ്. 

പിതാവ് ഈ സത്യം നേരത്തെ പറയുകആയിരുനെകിൽ ഇന്ന് നോർത്ത് അമേരിക്കൽ എത്ര ക്നാനായകാർ കുടുത്തൽ പോകുന്ന സിറോ മലബാറിന്റെ രണ്ടാമത്തെ പള്ളികൾ ഉണ്ടാകുമായിരുന്നു ?

ഈയുള്ളവൻ കുടുത്തൽ എഴുതുനില്ല, ഇന്ന് രാവിലെ പുറത്തിറങ്ങിയ  ഓസ്ട്രില്ൻ ക്നാനായ ടൌണ്‍ ഹാൾ മീറ്റിംഗ്  വീഡിയോ ഒരു വൈറൽ ആയി മാറികൊണ്ട് ഇരിക്കുന്നു എല്ലാം ഇതിൽ ഉണ്ട് .... 
വീഡിയോ  
NANAYA TOWN HALL MEETING
https://drive.google.com/file/d/0B5QNgZilD94CQ2pqa3UzMGU0cmc/view?usp=sharing

Wednesday, October 7, 2015

മഞ്ഞക്കുളത്തിലെ തവളകളും സ്വർണ നിറമുള്ള വിഷപ്പാമ്പും..


ഒരു കുളത്തിൽ ഒരു പറ്റം തവളകൾ സുഖമായി ജീവിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു തവള കാഴ്ചകൾ കാണാനായി പുറത്തിറങ്ങി. അപ്പോഴുണ്ട് സ്വർണ നിറമുള്ള ഒരു വലിയ പാമ്പ് വെയില് കാഞ്ഞു കിടക്കുന്നു .
'ഹമ്പടാ, ഇവനാള് കൊള്ളാമല്ലോ? എന്തൊരു നീളം! എന്തൊരു ഭംഗി ! അതിലേറെ മിനു മിനുപ്പ്‌'
ഒറ്റ നോട്ടത്തിൽ തന്നെ തവളയ്ക്ക് പാമ്പിനോട് ആരാധന തോന്നി .
ഇവനുമായി ചങ്ങാത്തം കൂടിയാൽ പിന്നെ ആരെയും പേടിക്കണ്ട. തവള മനസ്സിൽ നൂറു നൂറു സ്വപ്നങ്ങൾ കണ്ടു .

പാമ്പ് തവളയെ കണ്ടു. ഒറ്റ ചാട്ടത്തിനു അവനെ വിഴുങ്ങാനാണ് തോന്നിയത് എങ്കിലും അവന്റെ ചാഞ്ഞും ചെരിഞ്ഞും ഭക്തിയോടെയുള്ള നില്പ്പും കണ്ടപ്പോൾ അവനെന്തോ പറയാനുണ്ടെന്ന് പാമ്പിനു മനസ്സിലായി .
' അങ്ങുന്നേ, ഞാൻ ഇവിടെ അടുത്തൊരു മഞ്ഞ കുളത്തിലാണ് താമസിക്കുന്നത്. അങ്ങുന്ന് ഞങ്ങളുടെ കൂടെ താമസിക്കാമോ? നമുക്കെന്നും ചങ്ങാതിമാരായി കഴിയാം'

'ഹ്ഹ്ഹ് ഇത് കൊള്ളാമല്ലോ? ഇവനെ ഒറ്റയടിക്ക് അകത്താക്കിയാൽ ശരിയാവില്ല. മഞ്ഞക്കുളം നിറയെ ഇവനെ പോലുള്ള പോക്കാച്ചി തവളകൾ ആയിരിക്കും . അവിടെ എങ്ങനെയെങ്കിലും കടന്നു കൂടണം . തല്ക്കാലം ഈ മണ്ടനെ പറ്റിക്കാം'
പാമ്പ് കൊതിയോടെ മനസ്സിൽ ചിന്തിച്ചു . അങ്ങനെ ഇരുവരും ചങ്ങാതിമാരായി. നമ്മുടെ തവളച്ചാർ ആവട്ടെ പാമ്പിന്റെ പുറത്തു രാജകീയമായി കയറി ഇരുന്നു മഞ്ഞക്കുളത്തിലേക്ക് യാത്ര തിരിച്ചു . അങ്ങനെ കുളത്തിൽ എത്തി .

മറ്റു തവളകൾ നോക്കുമ്പോഴുണ്ട്‌ നമ്മുടെ തവളയുടെ അകമ്പടിയോടെ ഒരു വലിയ പാമ്പ് കുളത്തിലേക്ക്‌ അരിച്ചു വരുന്നു.'ഡാ മണ്ടാ, നീ എവിടുന്നാണ് ഈ പാമ്പിനെയും കൊണ്ട് വരുന്നത് ? ഇവൻ നമ്മുടെ ശത്രു ആണെന്ന് അറിയില്ലേ . നമ്മുടെ എത്ര പൂർവികരെ ഇവൻ കൊന്നു തിന്നിരിക്കുന്നു?'

മണ്ടനായ തവള പറഞ്ഞു : ' അതൊക്കെ പണ്ട് , നമ്മളിങ്ങനെ എന്നും കലഹിച്ചു കഴിയുന്നത് ശരിയല്ല. നമുക്ക് ഒന്നിക്കണം . നമ്മുടെ ശക്തി മറ്റുള്ളവർ അറിയട്ടെ.."

മറ്റുള്ളവരുടെ മുന്നറിയിപ്പ് വക വെക്കാത്ത തവള പാമ്പിനു കുളത്തിൽ സുഖവാസം ഒരുക്കി. 
പാമ്പാവട്ടെ രഹസ്യമായി ഓരോരുത്തരെ അകത്താക്കാൻ തുടങ്ങി . ഓരോ ദിവസവും ഓരോരുത്തരെയാണ് അകത്താക്കിയത്. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി . കുളത്തിലെ തവളകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു . പാമ്പാവട്ടെ, പുറമേ നല്ല ചങ്ങാത്തം അഭിനയിക്കുകയും ഇരുട്ടിന്റെ മറവിൽ തന്റെ യഥാർത്ഥ സ്വഭാവം കാണിക്കുകയും ചെയ്തു . അങ്ങനെ അവസാനം നമ്മുടെ മണ്ടനായ തവള മാത്രം ബാക്കിയായി .
ഒടുവിൽ വിശപ്പ്‌ സഹിക്കാനാവാതെ പാംബ് നമ്മുടെ മണ്ടൻ തവളയെ വിഴുങ്ങാനായി വന്നു. പേടിച്ചു വിറച്ച തവള ചങ്ങാത്തത്തെ ഓര്മ്മിപ്പിച്ചു.
 പാമ്പ് പറഞ്ഞു:
" സ്വന്തം വര്ഗ്ഗത്തെ വഞ്ചിച്ച നിന്നെയാണ് ആദ്യം വിഴുങ്ങേണ്ടിയിരുന്നത് . പക്ഷെ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എനിക്ക് ഇത്രയും കാലം സുഭിക്ഷമായി കഴിയാൻ ആവുമായിരുന്നില്ല. അതിനാൽ ഇനി നിന്റെ ഊഴമാണ് '

പറഞ്ഞു തീർന്നതും തവള പാമ്പിന്റെ വായിലായി. 


NB: ഈ കഥയിലെ കഥാപാത്രങ്ങൾക്ക് കച്ചവടക്കാരനും അവസരവാദിയുമായ ഏതെങ്കിലും സമുദായ സംഘടനാ നേതാവിനോടോ കുശാഗ്രബുദ്ധിയായ ഏതെങ്കിലും വർഗ്ഗീയ വാദിയോടോ സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം

Monday, October 5, 2015

മുലകാട്ടിൽ പിതാവ് സങ്കര മേമ്ബെര്ഷിപ് വ്യവസ്ഥ പറയാതെ മേല്ബെനിൽ ക്നാനായ സങ്കര പള്ളി ഉത്ഘടനം ചെയ്തു ....

പ്രിയപ്പെട്ട ക്നാനായ സഹോദരീ സഹോദരന്മാരെ,

ഓഷ്യാന ക്നാനായ സമൂഹം തികച്ചും വേദനാ പൂര്ണമായ ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഇതിനു കാരണം ആരോപിച്ച്ച്ചു വിവിധ തലങ്ങളിൽ ചർച്ചകൾ നടക്കുന്നതിനാൾ കെ സി സി ഓ അതിന്റെ ക്നാനായ പക്ഷ നിലപാട് ഒരിക്കൽ കൂടെ നിങ്ങൾക്കു മുൻപിൽ വ്യക്തമാക്കുകയാണ്. മേല്ബെനിൽ ക്നാനായ മിഷനും ഒഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടന ആയ മേല്ബെനിലെ തന്നെ കെ സി വി എ യും തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങൾ ആണ് കെ സി വി എ യും മാത്രുസംഘടന ആയ കെ സി സി ഓ യും നാളിതുവരെ ശ്രമിച്ചിട്ടും പരിഹരിക്കാൻ സാധിക്കാതെ സ്പോടനത്മകമായ അവസ്ഥയിൽ എത്തി ചേർന്നത്.



 Endogamous അല്ലാത്ത , സീറോ മലബാർ മേല്ബെൻ രൂപതയുടെ കീഴിൽ ഉള്ള മേല്ബെൻ ക്നാനായ മിഷന്റെ കീഴിലേക്ക് 10 വര്ഷങ്ങള്ക്ക് മേലെ മേല്ബെനിൽ കെ സി വി യെ യുടെ ഭാഗമായ kcyl നെ മാറ്റുന്നതിനു എതിര് നിന്നതാണ് അടുത്ത കാലത്ത് പ്രശ്നങ്ങൾ കൂടുതൽ വലുതാകാൻ കാരണം. അസ്സോസ്സിയെഷനുകൾ അതിന്റെ യുവജന സംഘടനയെ ക്നാനായ സമുദായത്തിന്റെ അടിസ്ഥാന ശിലയായ endogamy പിന്തുടരുന്ന ഘടകത്തിൽ തന്നെ വേണമെന്ന് വാശിപിടിക്കുന്നത് നമ്മുടെ കോട്ടയം രൂപതാ പിതാക്കന്മാർക്കു ഇന്ത്യക്ക് വെളിയിൽ അജപാലന അധികാരം ഇല്ല എന്ന് അവർ തന്നെ വ്യക്തമാകിയത് കൊണ്ടാണ്. ഇവിടെയാണ് സംഘടനകളുടെ പ്രസക്തി. സംഘടനകൾക്ക് അവരുടെ തനതു ചട്ടകൂടിൽ അന്ഗത്വ വിതരണം ചെയ്യാവുന്നത് കൊണ്ട് ആണ് ഒഷ്യാനയിലെ എല്ലാ പ്രമുഖ ക്നാനായ സംഘടനകളും തന്നെ endogamy പ്രാക്ടീസ് ചെയ്യുന്നവര്ക്ക് മാത്രമായി അന്ഗത്വം പരിമിതപ്പെടുത്തി നമ്മുടെ തനതു സംസ്കാരവും പാരമ്പര്യവും ഉള്ള ഒരു പ്രത്യേക സമൂഹം എന്ന നിലയിൽ സംരക്ഷിക്കുന്നത്. ഈ അവസ്ഥ തന്നെയാണ് കേരളത്തിലെ നമ്മുടെ ക്നാനായ പള്ളികളിലും ഉള്ളത്. അതുകൊണ്ട് തന്നെയാണ് kcyl ഉം മറ്റും നമ്മുടെ നാട്ടിലെ പള്ളികളുടെ ഭാഗമായി നില്ക്കുന്നതിനെ നാം എല്ലാവരും പിന്തുണക്കുന്നതും. പക്ഷെ ഇന്ത്യക്ക് വെളിയിൽ നമുക്ക് endogamous പള്ളികളോ മിഷനുകളോ ഇല്ലാത്ത സാഹചര്യത്തിൽ നമ്മുടെ പുതു തലമുറയെ, 17 നൂറ്റാണ്ടുകളായി നാം കൈമാറി വരുന്ന മഹത്തായ പാരമ്പര്യം തുടരേണ്ട നമ്മുടെ യുവതീ യുവാക്കളെ ക്നാനായ സംഘടനകളുടെ ഭാഗമായി നിർത്തുന്നത് തന്നെയാണ് മാതൃകാപരമായി ചെയ്യേണ്ട കാര്യം. യൂറോപ്പിലും അമേരിക്കയിലും മിഡിൽ ഈസ്റ്റിലും എല്ലാം തന്നെ kcyl ക്നാനായ സംഘടനകളുടെ ഭാഗമായി തന്നെയാണ് നില്ക്കുന്നതും പ്രവർത്തിക്കുന്നതും.
ഇനി എന്ത്കൊണ്ടാണ് ഇന്ത്യക്ക് വെളിയിലുള്ള ക്നാനായ മിഷനുകളും പള്ളികളും endogamous അല്ല എന്ന് പറയുവാൻ കാരണം? ഇന്ന് ലോകത്തിൽ കോട്ടയം രൂപത മാത്രമാണ് endogamous രൂപതയായിട്ടുള്ളത്. കോട്ടയം രൂപതയുടെ അതിര് കേരളത്തിലും തമിഴ്നാടിന്റെയും കർണടകത്തിന്റെയും കുറച്ചു ഭാഗങ്ങളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നതിലാണ് ഇന്ത്യക്ക് വെളിയിൽ കോട്ടയം രൂപതാ അധ്യക്ഷന് അധികാരം ഇല്ല എന്ന് അദ്ദേഹം തന്നെ
പറഞ്ഞിരിക്കുന്നത്.

പുറത്തുള്ള പള്ളികളും മിഷനുകളും എല്ലാം തന്നെ അതാതു സ്ഥലങ്ങളിലുള്ള സീറോ മലബാർ രൂപതയുടെ കീഴിലാണ് . ഇവക്കെല്ലാം ക്നാനായ മിഷൻ ക്നാനായ പള്ളി എന്ന് പേര് വിളിക്കുന്നത്
അവിടെയെല്ലാം ക്നാനായക്കാരാണ് ബഹുപൂരിപക്ഷം ഉള്ളത്, അല്ല എങ്കിൽ ക്നാനായക്കാര്ക്ക് മാത്രമാണ്
അനഗത്വം ഉള്ളത് എന്ന് നമ്മെ ധരിപ്പിച്ചിരിക്കുന്നത് കൊണ്ടാണ്. എന്നാൽ എന്താണ് യഥാര്ത അവസ്ഥ? ബഹുമാന്യനായ മൂലക്കാട്ട് തിരുമേനിയുടെ വാക്കുകളിൽ ജന്മം കൊണ്ട് മാത്രമാണ് ഒരാൾ ക്നാനായക്കാരൻ ആകുന്നത് . അയാളുടെ ജീവിത പങ്കാളി ഏതു മതസ്ഥ ആയാലും അയാൾ ക്നാനായക്കരായി തുടരും.!!!!! അവര്ക്കെല്ലാം ഇത്തരം മിഷനുകളിലും പള്ളികളിലും അൻഗത്വം തുടരുകയും ചെയ്യാം.അത്തരം സങ്കര പള്ളികളെയും മിഷനുകളെയും എല്ലാം എങ്ങനെയാണ് കോട്ടയം രൂപതയിൽ നിന്നും വന്ന നമുക്ക് ക്നാനായ പള്ളികൾ എന്ന് വിളിക്കാൻ സാധിക്കുന്നത്??. കെ സി സി ഓ endogamous പള്ളികളെയും മിഷനുകളെയും മാത്രമാണ് പിന്തുണക്കുന്നത്. ക്നാനായ സമുദായത്തിനു വെളിയിൽ നിന്നും വിവാഹം കഴിക്കുന്നവര്ക്കും അന്ഗത്വം തുടരാമെങ്കിൽ അതിനെ ക്നാനായ മിഷനുകളായി അന്ഗീകരിക്കുവാൻ സാധ്യമല്ല എന്ന നിലപാടാണ് കെ സി സി ഓ യ്ക് ഉള്ളത്.

കെ സി സി ഒയുടെയും കെ സി വി എ യുടെയും നേതൃത്വത്തിൽ ഇക്കഴിഞ്ഞ 02/ 10 / 2015 ൽ മേല്ബെനിൽ നടന്ന കൂടിക്കാഴ്ചയിലും 03/10/ 2015 ൽ കെ സി വൈ എൽ ഉം ആയി നടന്ന കൂടിക്കാഴ്ചയിലും ബഹുമാനപ്പെട്ട മൂലക്കാട്ട് പിതാവ് ക്നാനായ സമുദായത്തിനു വെളിയിൽ നിന്ന് വിവാഹം കഴിക്കുന്നവരും മിഷന്റെ ഭാഗമായി തുടരും എന്നും അവരുടെ പങ്കാളി മാറി നില്കേണ്ടി വരും ( ഇത് കാനോണ് നിയമത്തിനും ,ഇന്ന് മുതൽ നിങ്ങൾ ഒരു ശരീരവും ഒരു മനസ്സും എന്ന ബൈബിൾ വചനത്തിനും എതിരാണെങ്കിലും) എന്ന് വ്യക്തമാക്കിയെങ്കിലും പിറ്റേന്ന് നടന്ന പെരുന്നാൾ പ്രസംഗത്തിൽ പിതാവ് വളരെ തന്ത്ര പൂർവം ക്നാനായ മിഷനെ അവതരിപ്പിക്കുകയും ഇത് ക്നനായക്കാർക്ക് വേണ്ടി മാത്രമുള്ളതാണ് എന്ന് പറഞ്ഞെങ്കിലും മിഷന്റെ അന്ഗത്വ വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറുകയും ചെയ്തു. കേൾക്കുന്നവർക്ക് കോൾമയിർ കൊള്ളിക്കുന്നതെങ്കിലും അതിലെ സത്യം ഇവിടെ മറഞ്ഞുപോയി. (വീഡിയോ കാണുക)
Please watch now the second video not even mentioning about the Syro malabar mixed Knanaya mission membership criteria during the inauguration of the mission !!




അമേരിക്കയിലും ക്നാനായ മിഷനുകളും പള്ളികളും ഉണ്ടാക്കുന്ന സമയത്ത് ഇതേ വാചകങ്ങൾ ഉപയോഗിച്ചാണ് നമ്മുടെ ആത്മീയ നേതൃത്വം അമേരിക്കാൻ ക്നാനായ സമൂഹത്തിന്റെ പിന്തുണ നേടിയെടുത്തത്. എന്നാൽ പള്ളികൾ ആരംഭിച്ചതിനു ശേഷം ചിക്കാഗോ സീറോ മലബാർ രൂപതയുടെ അധ്യക്ഷൻ ബഹുമാന്യനായ അങ്ങടിയത്ത് പിതാവ് തന്റെ കീഴിലുള്ള ക്നാനായ പള്ളികളിൽ പുറത്തുനിന്നും വിവാഹം കഴിച്ച്ചവര്ക്കും അന്ഗത്വം കൊടുക്കണം എന്ന് കല്പ്പന ഇറക്കിയതാണ് ചിക്കാഗോ രൂപതയുടെ മുന്നിലേക്ക് സമരം നടത്തുവാൻ പോലും അമേരിക്കാൻ ക്നാനായ സമൂഹത്തെ പ്രേരിപ്പിച്ചത്. തുടർന്ന് ചിക്കാഗോ രൂപതാ സഹായ മെത്രാന്റെ സ്ഥാനരോഹണ ചടങ്ങ് ക്നാനായക്കാരുടെ നിരാഹാര സമര വേദിയാകും എന്ന് വന്നപ്പോഴാണ് പുറത്ത് നിന്നും വിവാഹം കഴിച്ചവർ അകത്തും അവരുടെ പങ്കാളി പുറത്തും എന്ന ക്രൈസ്തവ വിരുദ്ധമായ ഉടമ്പടി താല്ക്കാലികമായി അങ്ങടിയത്ത് പിതാവും മൂലക്കാട്ട് പിതാവും ബഹുമാനപ്പെട്ട ആലഞ്ചേരി പിതാവിന്റെ സാന്നിധ്യത്തിൽ ഒപ്പിട്ടത്ത്. .

ഇപ്പോഴും കാനോണ് നിയമ പ്രകാരം ഇതിന്റെ സാധുത വട്ടപൂജ്യം ആണ്. അത് കൊണ്ട് തന്നെ ആണ് അമേരിക്കൻ ക്നാനായ സമൂഹവും ഡി കെ സി സി യും മേല്ബെനിൽ നടന്ന നമ്മുടെ നിരാഹാര സമരത്തെ ശക്തമായി പിന്തുണ ച്ച്ചു രംഗത്ത് വന്നത്.

ബഹുമാനപ്പെട്ട മൂലക്കാട്ട് പിതാവ് ക്നാനായ സമുദായ പക്ഷം നിന്ന് സമരം ചെയ്തവരെ തന്റെ പെരുന്നാൾ പ്രസംഗത്തിൽ വിമര്ഷിച്ച്ചെങ്കിലും സത്യം ഓഷ്യാന ക്നാനായ സഹൂഹം മനസ്സിലാക്കും എന്ന് തന്നെയാണ് ഞങ്ങളുടെ ഉറപ്പ് . പുറത്ത് നിന്നും വിവാഹം കഴിക്കുന്നവർ ക്നാനായ മിഷനിലും ക്നാനായ പള്ളികളിലും അംഗ ങ്ങൾ ആവുന്നതോടെ നൂറ്റാണ്ടുകളായി നമ്മുടെ പിതമാഹന്മാർ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച നമ്മുടെ മഹത്തായ പാരമ്പര്യത്തിൽ നാം വെള്ളം ചേർക്കുകയാണ്. അവരോടു നാം ചെയ്യുന്ന പൊറുക്കാനാവാത്ത ചതിയും വഞ്ചനയും ആകും അത്. പുതു തലമുറയോട് ചെയ്യുന്ന നൂറ്റാണ്ടിലെ വലിയ മണ്ടത്തരവും.

ഇനി മേല്ബെൻ രൂപതയുടെ അധ്യക്ഷൻ ബഹുമാന്യനായ ബോസ്കോ പുത്തൂർ പിതാവ് മൂലക്കാട്ട് പിതാവിന്റെ സാന്നിധ്യത്തിൽ ഓഷ്യാന ക്നാനായ മിഷൻ endogamous ആണെന്നും സമുദായത്തിനു വെളിയിൽ നിന്നും വിവാഹം കഴിക്കുന്നവര്ക്ക് അതിൽ അന്ഗ്വത്ത്വമില്ല എന്ന് എഴുതി ഉറപ്പു തന്നാൽ തുടർ സമരങ്ങളിൽ നിന്നും പിന്മാറുമെന്നും മിഷനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നും ഉണ്ടായ ബുധിമുട്ടുകൾക്ക് പരസ്യമായി ഖേദം പ്രകടിപ്പിക്കുമെന്നും ഓഷ്യാന ക്നാനായ സമൂഹത്തിനു ഞങ്ങൾ ഉറപ്പു തരുന്നു.
KCCO EX.COMMITTEE.

Sunday, October 4, 2015

"Will not cooperate with the Syro Malabar diocese until the membership issue is resolved to our full satisfaction" - KCVA


മെൽബൺ: 1700 വർഷത്തെ കുടിയേറ്റ പാരബര്യയമുള്ള ക്നാനായ ജനതയുടെ ഈ തലമുറയുടെ വാഹകർ കംഗാരുക്കളുടെ നാട്ടിലും പടയോട്ടം തുടങ്ങിയിട്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു. 13 വർഷമായി ഒരുമയോടെ സമുദായംഗങ്ങളെ മുഴുവൻ പാരമ്പര്യധിഷ്ടിതമായി വളർത്തുവാനായി സ്ഥാപിതമായ KCVA എന്ന പ്രസഥാനം ഓസ്ട്രേലിയയിൽ തുടങ്ങിയിട്ടു. ഈ കാലയളിവിൽ തന്നെ ഒരു ക്നാനായ മിഷനും ഓസ്ട്രേലിയയിൽ സ്ഥാപിതമായി. പക്ഷെ പിന്നിട്ട വഴികളിലെ സമാധാന രേഖകൾ മായിച്ചു കളയുവാനായി സ്ഥാപിക്കപ്പെട്ടതോ എന്നു സംശയിക്കേണ്ട രീതിയിലായിരുന്നു ക്നാനായ മിഷന്റെ പിന്നീടുള്ള പ്രവർത്തനം. ക്നാനായ മക്കൾ രണ്ട് കൈയും നീട്ടി സീകരിക്കും എന്നുറപ്പുണ്ടായിരുന്ന മിഷന്റെ അവതരണ ശൈയിലിതന്നെ പക്ഷേ ജനങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള നാളുകളിലെ മിഷന്റെയും പ്രത്യകിച്ചു അതിന്റെ ചാപ്ലയിൻആയിട്ടുള്ള സ്റ്റീഫൻ കണ്ടാരപള്ളി അച്ഛന്റെയും പ്രവർത്തനങ്ങൾ ക്നാനായ മക്കളുടെ ഹൃദയങ്ങളിൽ മുറിപ്പാടുണ്ടാക്കുന്നവ ആയിരുന്നു. പലകുറി തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തുവാനായി ആപേക്ഷിച്ചെങ്കിലും എല്ലാം അവഗണിച്ചുകൊണ്ട്, ഏതാനും ചില ആളുകളുമായി കൂട്ടുപിടിച്ച്, സ്റ്റീഫൻ അച്ചൻ ഇടവകജനങ്ങളെ വെല്ലുവിളിക്കുകയും, ഇഷ്ടവഴികളിലൂടെ സഞ്ചരിക്കുകയുമാണ് ഉണ്ടായത്. ഏകദേശം ഇരുനൂറ്റമ്പതോളം കുടുംബങ്ങളുള്ള ഓസ്ടൃലിയൻ ക്നാനായ കൂട്ടായ്മയിൽ നിന്നും കേവലം 20 കുടുംബങ്ങളാണ് ഇഅടവക വൈദികന്റെ കൂടെ നില്ക്കുന്നത്. ബാക്കിയുള്ള ഇരുനൂറിൽ പരം കുടുംബങ്ങളാണ് KCVA എന്ന പ്രസ്ഥാനത്തിന്റെ കൂടെ നില്ക്കുന്നത്.
മിഷൻ പൊതുയോഗത്തിന്റെ തീരുമാനങ്ങളെപ്പോലും കാറ്റിൽ പറത്തിക്കൊണ്ട്, ജനാധിപത്യം ഓസ്ട്രേലിയൻ ഭൂഗണ്ഡത്തിന്റെ അവകാശമാണെന്ന സത്യം മറന്നുകൊണ്ട്, ജനങ്ങളെ തെറ്റിധരിപ്പിച്ചുകൊണ്ടും, ഭിന്നിപ്പിച്ച് ഭരിച്ചുകൊണ്ടുമുള്ള സ്റ്റീഫൻ അച്ഛന്റ്റെ പ്രവർത്തനങ്ങൾ മെൽബണിലെ ക്നാനായ സമുദായത്തിന്റ്റെ അടിത്തറ ഇളക്കി. പ്രശ്ന പരിഹാരത്തിനായി നടത്തിയ ചർച്ചകൾ എല്ലാം അച്ഛന്റ്റെ പിടിവാശിമൂലം പരാജയപ്പെട്ടു. ക്നാനായക്കാരെ മുഴുവൻ ഒരുകുടക്കീഴിൽ കൊണ്ടുവന്നു പ്രശ്നപരിഹാരമുണ്ടാക്കുവാൻ നേതൃത്യം കൊടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പിതാവുമായുള്ള ചർച്ചയും ഇപ്പോൾ ഒരു പരാജയമായിത്തീർന്നിരിക്കുന്നു. ക്നാനായക്കാരുടെ കാനാൻ ദേശമായിക്കൊണ്ടിരുന്ന ഈ കംഗാരുക്കളുടെ നാട്ടിൽ ഒരുമിച്ചു ജീവിക്കുക ഒന്നായി മുന്നേറുക എന്ന ക്നാനായക്കരുടെ സ്വപ്നം കരിന്തിരി കത്തി അണയുകയാണ്. ഇതിൽ പ്രതിക്ഷേതിച്ചുകൊണ്ടും, ഇതിനുകാരണക്കാരനായ സ്റ്റീഫൻ കണ്ടാരപള്ളി അച്ചനെ ക്നാനായ മക്കൾ പ്രതിഷേധം അറിയുക്കുന്നതിനുമായി  2015 ഒക്ടോബർ മൂന്നാം തീയതി, ശനിയാഴ്ച്ച ഒത്തുചേരുന്നു. രാവിലെ 9. 30am മുതൽ 5.00pm വരെ നിരാഹാര സമരവും, മുഖം മൂടിക്കെട്ടിയുള്ള പ്രതിക്ഷേതവും സ്റ്റീഫൻ അച്ചൻ വികാരിയായുള്ള ക്ലേറ്റൻ പള്ളിക്കു മുന്നിൽ നടത്തപ്പെടുന്നു. ക്നാനായ തനിമയും പാരബര്യങ്ങളും സംരക്ഷിക്കപ്പെടണമെന്നും, പ്രശ്നങ്ങൾ പരിഹരിച്ച് ഒന്നായി മുന്നോട്ടുപോകണമെന്നും ആഗ്രഹിക്കുന്ന എല്ലാ ക്നാനായക്കാരേയും, പ്രസ്തുതപ്രതിക്ഷേത പരിപാടികളിലേക്ക് സ്വാഗതം ചെയ്തുക്കൊള്ളുന്നു. 

Friday, October 2, 2015

BREAKING NEWS : Hunger Strike Against injustice and discrimination in Australia

1700 വർഷത്തെ കുടിയേറ്റ പാരബര്യയമുള്ള ക്നാനായ ജനതയുടെ ഈ തലമുറയുടെ വാഹകർ കംഗാരുക്കളുടെ നാട്ടിലും പടയോട്ടം തുടങ്ങിയിട്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു. ഒരുമയോടെ സമുദായംഗങ്ങളെ മുഴുവൻ പാരംബര്യധിഷ്ടിതമായി വളർത്തുവാനായി സ്ഥാപിതമായ പ്രസ്ഥാനം, KCVA അതിൻറ്റെ പ്രയാണം 13 വർഷം പിന്നിടുകയാണ്. പിന്നിട്ട വഴികളിലെ സമാധാന രേഖകൾ മായിച്ചു കളയുവാനായി സ്ഥാപിക്കപ്പെട്ടതോ എന്നു സംശയിക്കേണ്ട രീതിയിൽ ഒരു ക്നാനായ മിഷൻ സ്ഥാപിതമായി. ക്നാനായ മക്കൾ രണ്ട് കൈയും നീട്ടി സീകരിക്കും എന്നുറപ്പുണ്ടായിരുന്ന മിഷന്റെ അവതരണ ശയിലിതന്നെ പക്ഷേ ജനങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന തരത്തിലായിരുന്നു പിന്നിട്ട നാളുകളിലെ മിഷന്റെയും പ്രത്യകിച്ചു അതിന്റെ ചാപ്ലയിൻആയിട്ടുള്ള സ്റ്റീഫൻ കണ്ടാരപള്ളി അച്ഛന്റെയും പ്രവർത്തനങ്ങൾ ക്നാനായ മക്കളുടെ ഹൃദയങ്ങളിൽ മുറിപ്പാടുണ്ടാക്കുന്നവ ആയിരുന്നു. പലകുറി തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തുവാനായി ആപേക്ഷിച്ചെങ്കിലും എല്ലാം അവഗണിച്ചുകൊണ്ട്, ഏതാനും ചില ആളുകളുമായി കൂട്ടുപിടിച്ച്, സ്റ്റീഫൻ അച്ചൻ ജനങ്ങളെ വെല്ലുവിളിക്കുകയും, ഇഷ്ടവഴികളിലൂടെ സഞ്ചരിക്കുകയുമാണ് ഉണ്ടായത്.

മിഷൻ പോതുയോഗത്തിന്റെ തീരുമാനങ്ങളെപ്പോലും കാറ്റിൽ പറത്തിക്കൊണ്ട്, ജനാധിപത്യിം ഈ രാജിയത്തിന്റ്റെ അവകാശമാണെന്ന സത്യിം മറന്നുകൊണ്ട്, ജനങ്ങളെ തെറ്റിധരിപ്പിച്ചുകൊണ്ടും, ഭിന്നിപ്പിച്ച് ഭരിച്ചുകൊണ്ടുമുള്ള സ്റ്റീഫൻ അച്ഛന്റ്റെ പ്രവർത്തനങ്ങൾ മെൽബൗനിലെ ക്നാനായ സമുദായത്തിന്റ്റെ അടിത്തറ ഇളക്കിയിരിക്കു കയാണ്. പ്രശ്ന പരിഹാരത്തിനായി നടത്തിയ ചർച്ചകൾ എല്ലാം അച്ഛന്റ്റെ പിടിവാശിമൂലം പരാജയപ്പെട്ടു. ക്നാനായക്കാരെ മുഴുവൻ ഒരുകുടക്കീഴിൽ കൊണ്ടുവന്നു പ്രശ്നപരിഹാരമുണ്ടാക്കുവാൻ നേതൃത്യം കൊടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പിതാവുമായുള്ള ചർച്ചയും ഒരു പരാജയമായിത്തീർന്നിരിക്കുന്നു. ക്നാനായക്കാരുടെ കാനാൻ ദേശമായിക്കണ്ടിരുന്ന ഈ കംഗാരുക്കളുടെ നാട്ടിൽ ഒരുമിച്ചു ജീവിക്കുക ഒന്നായി മുന്നേറുക എന്ന ക്നാനായക്കരുടെ സ്വപ്നം അണയുകയാണ്. ഇതിൽ പ്രതിക്ഷേതിച്ചുകൊണ്ടും, ഇതിനുകാരണക്കാരനായ സ്റ്റീഫൻ കണ്ടാരപള്ളി അച്ചനെ ക്നാനായ മക്കൾ എഴുതിതള്ളിയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിനും, ക്നാനായ മക്കളുടെ പ്രതിക്ഷേതം അറിയിക്കുന്നതിനുമായി നാം 03/10/2015 , ശനിയാഴ്ച്ച ഒത്തുചേരുന്നു. രാവിലെ 9. 30am മുതൽ 5.00pm വരെ നിരാഹാര സമരവും, മുഖം മൂടിക്കെട്ടിയുള്ള പ്രതിക്ഷേതവും സ്റ്റീഫൻ അച്ചൻ വികാരിയായുള്ള ക്ലേറ്റൻ പള്ളിക്കു മുന്നിൽ നടത്തപ്പെടുന്നു. നമ്മുടെ തനിമയും പാരബര്യങ്ങളും സംരക്ഷിക്കപ്പെടണമെന്നും, പ്രശ്നങ്ങൾ പരിഹരിച്ച് ഒന്നായി മുന്നോട്ടുപോകണമെന്നും ആഗ്രഹിക്കുന്ന എല്ലാ ക്നാനായ മക്കളെയും, പ്രസ്തുതപ്രതിക്ഷേത പരിപാടികളിലേക്ക് സ്വാഗതം ചെയ്തുക്കൊള്ളുന്നു.



Thanks & Regards,

Sunu Simon- President
Thomas Ottapallil- Secretary
Knanaya Community of Victoria, Australia Inc(KCVA)
www.knanayamelbourne.org

Thursday, September 17, 2015

AUSTERALIN SYROMALABR CHURCH FIGHT UPDATE :- സിറോ മലബാറിന് സിനോടിനു വേണ്ടി ചാവേറുകൾ കൊളുത്തിയ തീ യിൽ പൊള്ളിയ Australin ക്നാനായമക്കളുടെ കണ്ണിരിൽ ചലിച്ചു ഹ്രദയം കൊണ്ടെഴുതിയ കത്ത്...

എത്രയും സ്നേഹമുള്ള ക്നാനായ സഹോദരി സഹോദരന്മാരെ.........................

നിലക്കാത്ത പ്രവാസ ജീവിതം പാരമ്പര്യമാക്കിയ ക്നാനായ സമുദായം ഇന്ന് ലോകമെങ്ങും വ്യാപിച്ചു കിടക്കുമ്പോൾ  പുതുതെങ്കിലും , പ്രധാനവും ഉന്നതവുമായ സ്ഥാനമാണ് ഒഷിയാന ക്നാനായ സമൂഹത്തിനുള്ളത്. ലോക ക്നാനായ സംഘടനകൾക്കു തന്നെ മാതൃകയാകുന്ന മികച്ച പ്രവർത്തനങ്ങളാണ് ഒഷിയാന ക്നാനായ സമൂഹം നാളിതുവരെയായി നടത്തിവരുന്നത്. വിദേശത്തും അന്യസംസ്കാരങ്ങളിലും ജനിച്ചു വളരുന്ന നമ്മുടെ പുതുതലമുറയെ  മഹത്തായ ക്നാനായ സംസ്കാരത്തിലും ക്രൈസ്തവ ചൈതന്യത്തിലുംവളര്ത്തി തലമുറകളിലേക്ക് നമ്മുടെ പാരമ്പര്യവും പൈതൃകവും പകര്ന്നുനല്കുന്ന ശ്രേഷ്ട്ടമായ ജീവിത സാക്ഷ്യത്തിന് നേതൃത്വം നല്കുന്ന KCCO , KCYLO, തുടങ്ങിയ ദേശീയ  സംഘടനകളും, KCVA തുടങ്ങിയ പ്രാദേശിക സംഘടനകളും കാഴ്ചവയ്ക്കുന്ന അദമ്യമായ പ്രവർത്തനങ്ങൾ അങ്ങേയറ്റം ശ്ലാഘനീയമാണ്.

2000മാണ്ടോടുകൂടിയാണ്  പ്രവാസികളുടെ പുത്തൻ പറുദീസയായ ഓസ്ട്രലിയയിലേക്ക് ക്നാനായ കുടിയേറ്റത്തിന്റെ തിരതള്ളൽ ആരംഭിച്ചത്. 2010 ഓടുകൂടി ഓസ്ട്രലിയിലെ പ്രധാന നഗരങ്ങളായ  Adelaide , Brisbane, Canberra, Darvin, Melbourne,Newcastle, Perth, Sydney, തുടങ്ങിയവയിൽ   നമുക്ക് ക്നാനായ സംഘടനകൾ ഉണ്ടാവുകയും അതിൽ ഏറ്റവും വലിയ ക്നാനായ സംഘടനയായ മെൽബണിലെ KCVA യുടെ നേതൃത്വത്തിൽ 2011 ആദ്യ ഒഷിയാന ക്നാനായ കണ്വെന്ഷൻ വിജയകരമായി സംഘടിപ്പിക്കുകയുണ്ടായി

പ്രസ്തുത കണ്വെന്ഷൻ തീരുമാന പ്രകാരം, ഒഷിയനയിലെ എല്ലാ ക്നാനായ സംഘടനകളെയും ഒരു കുടക്കീഴിലാക്കി, കോട്ടയം രൂപതയുടെ പ്രവാസി അല്മായ സംഘടനയായ DKCCയുടെ  സമ്മതത്തോടെ ഒഷിയാന ക്നാനായ സമുദായത്തിനായി KCCO എന്ന മാതൃ സംഘടന രൂപീരികരിക്കാൻ തീരുമാനമെടുക്കുകയും, ശ്രീ സജിമോൻ വരകുകാലയുടെ നേതൃത്വത്തിൽ ഒരു സമതി രൂപികരിക്കുകയും ചെയ്തു. മേൽപ്പറഞ്ഞ സമതിയുടെ ഒരുവർഷത്തോളം നീണ്ട വിവിധ ചര്ച്ചകളുടെയും ആലോചനകളുടെയും ഫലമായി കോട്ടയം രൂപതാ  നേതൃത്വത്തിന്റെ ആശിർവാദത്തോടുകൂടി, 2013 മാർച്ച്മാസം KCCO യുടെ പ്രഥമ National Council കൻബെറയിൽ വച്ച് ചേരുകയും ശ്രി സജിമോൻ വയലിങ്കലിന്റെയും ശ്രി സച്ചിൻ പട്ടുമാക്കിലിന്റെയും നേതൃത്വത്തിൽ പുതിയ ഭരണസമതി രൂപീകരിക്കുകയും ചെയ്തു. KCCO യുടെ അന്നത്തെ നേതൃത്വത്തിന്റെ ശ്രമഫലമായി DKCC ചെയർമാൻ ശ്രി ഷീൻസ് ആകശാലായുടെയും, ശ്രി സജിമോൻ വരകുകാലയുടെയും സഹായത്തോടെ അമേരിക്കയിലെ ക്നാനായ മിഷന്റെ ചുവടുപിടിച്ചു മെൽബണിൽ കോട്ടയം രൂപതയുമയി നേരിട്ട് ബന്ധമുള്ള ഒഷിയാനയിലെ ആദ്യത്തെ ക്നാനായ മിഷൻ  ബഹുമാനപ്പെട്ട Dennis Hart പിതാവ് അനുവദിച്ചു തരികയുണ്ടായി. KCCO, KCVA തുടങ്ങിയ സംഘടനകളുടെ അന്നത്തെ Spiritual Adviser ആയ Fr Stephen Kandarapalliyil നെ ക്നാനായ മിഷന്റെ ആത്മീയ  ചുമതല എല്പ്പിക്കുകയും ചെയ്തു .

മെൽബണിലെ കനാനായ  സമൂഹം KCVA യുടെ നേതൃത്വത്തിൽ പൊതുയോഗം ചേരുകയും KCVA യും ക്നാനായ മിഷനും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ എന്നപോൽ ചേർന്ന് പ്രവര്തിക്കുവാനും തീരുമാനിച്ചു. എന്നാൽ നിർഭാഗ്യവശാൽ സ്വന്തമായി ഒരു മിഷൻ ഉണ്ടാവുകയും ക്നാനായ മക്കളുടെമേൽ   ഔദ്യോഗിക ആത്മീയ അധികാരം കിട്ടുകയും ചെയ്തപ്പോൾ, വർഷങ്ങൾക്കു മുൻപ് ആത്മീയ  കാര്യങ്ങൾക്കു സമീപിച്ചപ്പോൾ, ,  ക്നനയ്ക്കാരെ  ഉദ്ധരിക്കാനല്ല ഞാൻ ഓസ്ട്രലിയയിൽ വന്നതെന്ന് അന്നത്തെ മെൽബൻ ക്നാനായ നേതൃത്വത്തിന്റെ മുഖമടച്ചാട്ടിയ, ഒന്നാം ഒഷിയന ക്നാനായ കണ്വെൻഷനിൽ പങ്കെടുക്കതിരിക്കുകയും അതിനെ തകർക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്ത   കണ്ടരപള്ളിൽ അച്ഛൻ, അതേ നിലപാടിലേക്ക് തിരിച്ചുവരുകയും, ഒഷിയാനയിലെ ഏക ക്നാനായ മിഷനെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി , സീറോ മലബാർ നേതൃത്വത്തിന്റെ കാൽച്ചുവട്ടിൽ അടിയറവയ്ക്കുവാനുള്ള ശ്രമങ്ങൾ നടത്തുവാനും തുടങ്ങി . ഇതിന്റെ ആദ്യ പടിയായി KCCO യുടെ നേതൃത്വത്തിലുള്ള യുവജന സംഘടനയായ KCYLO പോലും അറിയാതെ, അവർ മികച്ച രീതിയിൽ രണ്ടു വർഷം  തുടര്ച്ചയായി യുവജന ക്യാമ്പുകൾ സംഘടിപ്പിച്ചതുപോലും പരിഗണിക്കാതെ സ്വന്തം പിണിയാളുകളുമായി മാത്രം കൂടിയാലോചിച്ച് വരുന്ന ഒക്ടോബറിൽ All Australia youth festival നടത്തുവാൻ തീരുമാനം എടുത്തു.

വളര്ന്നുവരുന്ന ക്നാനായ യുവജന നേതൃത്വത്തെ പാടെ അവഗണിച്ചുകൊണ്ടുള്ള ഇത്തരം നടപടി തിരുത്തണം എന്നും, നമ്മുടെ യുവജനങ്ങളെയും കൂടി ഉൾപ്പെടുത്തി ആവണം ഇത്തരം പരിപാടികൾ സംഘടിപ്പിക്കെണ്ടതെന്നും  അഭ്യർധിച്ച KCCO പ്രസിഡന്റ്ബിനു തുരുത്തിയിലിനോട് തീർത്തും മ്ലേച്ചമായാണ് പുതുതായി നിയമിക്കപ്പെട്ട KCYLO Spiritual Adviser ആയ  Fr Thomas Koombunkal പ്രതികരിച്ചത്. ഇതിലുള്ള സങ്കടം KCCO  നാഷണൽ കൌണ്സിലും KCYLO നേതൃത്വവും KCVA  നേതൃത്വവും ബഹുമാനപ്പെട്ട കോട്ടയം രൂപതാ അധികാരികളെ അറിയിക്കുകയുണ്ടായി. എന്നാൽ ഇതിനോട് പ്രതികരിക്കുവാൻ നിർഭാഗ്യവശാൽ നമ്മുടെ രൂപതാ നേതൃത്വം തയ്യാറായില്ല. ഇതിനു ശേഷം KCVA പൊതുയോഗ തീരുമാനം അപ്പാടെ കാറ്റിൽ പറത്തി ക്നാനായ മിഷൻ KCVA യിൽ നിന്നും  മാറി മറ്റൊരു സംഘടനപോലെപ്രവര്ത്തിക്കുവാൻ തുടങ്ങി. അവസരത്തിലാണ് KCCO  Apandes Supplimentil നിന്നും KCCO  പോലും അറിയാതെ തന്റെ ചിത്രം എടുത്തു മാറ്റി KCCO  യെയും അപമാനിക്കുവാൻ കണ്ടാരപ്പള്ളിൽ അച്ചൻ മുതിർന്നത്.

മിഷൻ പാരിഷ് കൌണ്സിലിൽ  KCVA യുടെയും KCYL  Melbourne ന്റെയും പ്രസിഡന്റുമാർ സ്ഥിര അംഗങ്ങൾ ആണെന്ന പൊതുയോഗ തീരുമാനം കാറ്റിൽ പറത്തി തനിക്കു താല്പര്യമില്ലാത്ത ആൾ  എന്ന ഒറ്റക്കാരണത്താൽ മെൽബെൻ ക്നാനായ യുവത ഒറ്റക്കെട്ടായി തെരഞ്ഞെടുത്ത KCYL  പ്രസിഡന്റിനെ Parish council മീറ്റിങ്ങിൽ നിന്നും യാതൊരു മാന്യതയും കാട്ടാതെ പുറത്താക്കിയത് ഓഷ്യാന മുഴുവനുള്ള ക്നാനായ യുവജനങ്ങളുടെ ഇടയിൽ ശക്തമായ പ്രതിക്ഷേധത്തിനാണ് വഴി വെച്ചത് . ഇതിനു ശേഷം തനിക്കു താല്പര്യമുള്ള ആളുകളെ മാത്രം ഉള്പ്പെടുത്തിക്കൊണ്ട് സമാന്തര യുവജന സംഘടന ഉണ്ടാക്കുവാനുള്ള കണ്ടരപ്പള്ളി അച്ചന്റെ ശ്രമം മേല്ബെനിലെ യുവജനങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും ശക്തമായ പ്രതിക്ഷേതത്തെത്ടുടർന്നു ഉപേക്ഷിക്കണ്ടാതായി വന്നു. 203 ഓളം പേരാണ് മിഷൻ നേതൃത്വത്തിന്റെ ഇത്തരം വികല നിലപാടുകല്ക്കെതിരെ പ്രതിക്ഷേതിച്ച്ചു ബഹുമാനപ്പെട്ട മൂലക്കാട്ട് പിതാവിന് കത്ത്തയച്ച്ചത്.
മുകൾപ്പറഞ്ഞ പോലെയുള്ള സമുദായ വിരുദ്ധ കാര്യങ്ങളിൽ തന്നോട് പ്രതിക്ഷേതം അറിയിച്ച KCCO  ,KCYLO  ,KCVA  ഭാരവാഹികളോട് മൂലക്കാട്ട് പിതാവിന്റെ നിർദേശപ്രകാരം ആണ് ഇതെല്ലാം ചെയ്യുന്നതെന്ന് കണ്ടരപ്പള്ളിൽ അച്ചന്റെ വാദത്തെ സംശയത്തോടെ മാത്രമാണ് ഓഷ്യാന ക്നാനായ സമൂഹം നോക്കിക്കാണുന്നത്. തന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്നവരെ സഭാവിരോധികൾ എന്ന് മുദ്രകുത്തിയും, അവരെയെല്ലാം വിശുദ്ധ കുർബാന മദ്ധ്യേയുള്ള തന്റെ പ്രസംഗത്തിലൂടെ കരിതേച്ചു കാണിക്കുകയും ചെയ്യുക വഴി കണ്ടരപ്പള്ളിൽ അച്ഛൻ, ഒഷിയാന ക്നാനായ സമൂഹത്തെ മൊത്തമായി സിറോ മലബാർ നേതൃത്വത്തിന് അടിയറ വയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മെൽബണിൽ നടക്കുന്ന തിരുനാളിന്റെ പ്രസുദേന്തി ആയിരുന്ന KCCO Vice President ശ്രി തോമസ്സജീവ്കായിപ്പുറത്തിനെ അദേഹത്തിന്റെ പോലും അറിവില്ലാതെ പ്രസുദേന്തി സ്ഥാനത്തുനിന്നും ഒഴിവാക്കിയത് മിഷൻ നേതൃത്വത്തിന്റെ  പ്രതികാര ദാഹത്തിന്റെ മറ്റൊരു ഉദാഹരണമാണ്‌.

ക്നാനായ സംഘടന ചരിത്രത്തിൽ ആദ്യമായി നമ്മുടെ അസ്തിത്വത്തിന്റെ അടിസ്ഥാന ശിലയായ സ്വവംശവിവാഹ നിഷ്ട്ടക്കും ക്നാനായ കത്തോലിക്കാ സമൂഹത്തിനു തന്നെയും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എന്താണ് പ്രസക്തി എന്ന ചോദ്യം ഉയർത്തി ബഹുമാനപ്പെട്ട മൂലക്കാട്ട് പിതാവിന്റെ സന്ന്യധ്യത്തിൽ മെൽബണിൽ യുവജനങ്ങളുമായി ഒരു സംവാദം സംഘടിപ്പിക്കുന്ന ക്നാനായ മിഷന്റെ സമുദായ വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്ത സമുദായ സ്നേഹികളെ, സ്ത്രീകളെ മുന്നിൽ നിർത്തി അപമാനിക്കുകയും, മർദിഛവശരാക്കുകയും അവരുടെ പേരിൽ കള്ളക്കേസുകൾ പോലും കൊടുക്കുകയും ചെയ്ത മിഷൻ നേതൃത്വത്തിനെതിരെ ശക്തമായ പ്രതിക്ഷേതമാണ് ആഗോള ക്നാനായ സമൂഹം ഉയർത്തുന്നത്. സ്വവംശ വിവാഹ നിഷ്ടയെപ്പോലും തള്ളിപ്പറയുന്ന കൂട്ടരുടെ നിലപാടിനെ അമ്പരപ്പോടെയും ആശങ്കയൊടെയുമാണ്ക്നാനായ സമൂഹം നോക്കിക്കാണുന്നത്. ശക്തമായ പ്രതിക്ഷേത തിരമാലയിൽ ആടിയുലഞ്ഞു കണ്ടാരപ്പള്ളി അച്ച്ച്ചൻ ഇതോടെ KCVA യിൽ നിന്നും നിവൃത്തി ഇല്ലാതെ രാജി വെക്കുകയും മേല്ബെനിലെ ക്നാനായ കുടുംബങ്ങളോട് KCVA യിൽ നിന്നും രാജി വെക്കുവാൻ വീടുകൾ കയറിയിറങ്ങി അഭ്യര്ത്തിച്ച്ചിട്ടും  250  കുടുംബങ്ങളിൽ നിന്നും വെറും 16 കുടുംബങ്ങൾ ആണ് അദേഹത്തെ അനുസരിക്കുവാൻ തയ്യാറായത്.

ചരിത്രത്തിന്റെ നാൾവഴികളിൽ ഇതിനു മുന്പും പ്രതിസന്ധി ഘട്ടങ്ങളെ ധീരതയോടെ നേരിട്ട ക്നാനായ സമുദായം, നമ്മുടെ യുവജനങ്ങളുടെ സമുദായ സ്നേഹത്തെ തല്ലികെടുത്തുകയും, അവരെ തമ്മിലടിപ്പികുകയും, നമ്മുടെ കുടുംബ ബന്ധങ്ങളെ പോലും ശിധിലമാക്കുകയും, ഒഷിയന ക്നാനായ സമൂഹത്തെ ഒന്നടങ്കം ക്നാനായ വിരോധികളുടെ കാൽകീഴിൽ അടിയറ വയ്ക്കുകയും ചെയ്യുന്ന  ക്നാനായ മിഷന്റെ നടപടികല്ക്കെതിരെയുള്ള ചെറുത്തുനിൽപ്പിൽ നിങ്ങളേവരും ഒരേ മനസോടെ പങ്കുചേരണമെന്നും , വരും നാളുകളിൽ നടക്കുന്ന സമുദായ സംരക്ഷണ സമരങ്ങൾ  ഉന്നത വിജയത്തിൽ എത്തിക്കുവാൻ ഏവരും സഹകരിക്കുകയും പ്രാർഥിക്കുകയും ചെയ്യണമെന്നു അപേക്ഷിക്കുന്നു. ഓഷ്യാന ക്നാനായ ഐക്യത്തെ തകർക്കുന്ന മിഷൻ നേതൃത്വത്തെ തിരികെ വിളിക്കണം എന്നാണ് ഓഷ്യാന ക്നാനായ സമൂഹം കോട്ടയം രൂപതാ നേതൃത്വത്തോട് വിനീതമായി അപേക്ഷിക്കുന്നത് .സമുദായ സംരക്ഷണത്തിനു വേണ്ടി KCVA യും ക്നാനായ സംരക്ഷണ സമിതിയും എടുക്കുന്ന ഏതു സമരമുറകളെയും പിന്തുണക്കുവാനു വിജയിപ്പിക്കുവാനുമാണ് ഇക്കഴിഞ്ഞ സെപ്തം ബർ 5 ആം തീയതി ചേർന്ന KCCO നാഷണൽ കൌണ്സിൽ ഒരേ സ്വരത്തിൽ തീരുമാനമെടുത്തത്.


മുന്നോട്ടുള്ള പ്രയാണത്തിൽ പൂര്വ്വപിതാക്കന്മാരുടെയും, വിശുദ്ധ പത്താം പീയുസിന്റെയും, ദൈവദാസൻ മാക്കിൽ പിതാവിന്റെയും അനുഗ്രഹാശിസുകളും, പ്രാർത്ഥനകളും നമുക്ക് എന്നും തുണയാകട്ടെ.


പ്രാർത്ഥനയുടെ ഐക്യത്തിൽ ,

Binu Thuruthiyil                                                    
 President  /  KCCO

 Thomas Sajeev Kaayippuraththu                    

Vice President  /  KCCO

Simon Velupparambil                                        

Secretory  /  KCCO

Meena Tom Kannachchamparambil                

Joint Secretory / KCCO, Womans Forum Coordinator Oceania

Biju Moodikallel                                                    

Treasurer / KCCO

Jennifer Jose                                                        

 President / KCYL Oceania

Sunu Simon                                                          

President / KCVA

Sajimon Vayalunkal                                            

Ex Officio / KCCO

Sachin Pattumakkil                                              

 Ex Officio / KCCO

Sajimon Varakukaala                                          

Founder Leader - KCCO


Australin Syromalabar So called Knanaya Mission Director Fr Kandarapallil and his group about to attack the KCCO
members ( Photo taken Just before the fight )
VIDEO - FR KANDARAPALLIL  FIGHTING WITH KNANAYA COMMUNITY MEMNERS FOR SYRO MALABAR SYNOID