Sunday, March 12, 2017

Tampa Knanaya priest Fr Dominic Joseph Kalathil disrespected Late Biju Lukose's body,and boycotted his funeral.


Fr Dominic Kalathil 

Vicar of  Sacred Heart Syro-Malabar Knanaya Catholic Mission (Tampa) dis respected his own parish member late Biju Lukase body during wake and funeral, he also boycotted his funeral and showed his sweet revenge to biju's family.

Please read the letter from the concerned family wrote to the Knanaya community.







  • Our beloved brother passed on February 18, 2017. The series of events that surrounded his services has
    caused our family great sadness.
    My parents informed the Kaikarran at our home on the Saturday of his passing that they wanted to wait
    for my sister and I to arrive to &nalize any plans.
    Upon my belief, Father Domenic was told of his passing by the Kaikarran as he was in India. When Father
    Domenic arrived in Florida, he came to our home.
    Ini+ally, we had inquired about having Biju’s services at the Sacred Heart Church. The kaikarran
    informed us that he did not believe that Fr. Domenic would preside over funeral services at Sacred Heart
    Church because of Fr. Domenic’s ques+onable rela+onship with the church.
    When he did arrive at our home, Fr. Domenic proceeded to raise his voice and tell my father that he
    would not preside over my brothers services if it was to take place at Na+vity Catholic Church. He yelled
    at my father and asked him why my father did not call him in India. Keep in mind, we were under a
    great deal of stress and unimaginable sadness during this +me. He abrasively con+nued by telling my
    father, who just lost his only son, that if it was a wedding , Na+vity Church would be &ne because it was a
    beau+ful church.
    I was taught the physical place does not make up a church, it is the people who pray who make up the
    church.
    As a young girls a4ending Catholic school, we were taught that priests are our teachers . They are true
    examples of our Catholic faith and servants of God. They are teachers who will display utmost humility,
    kindness and sensi+vity.
    Father Domenic displayed none of these quali+es. In fact, he had us ques+oning whether or not he
    really was a Catholic priest.
    Father Domenic con&rmed that he would not preside over the funeral services set for February 23. We
    asked him to preside over a mass at Sacred Heart Church on February 21. This, he graciously agreed to
    perform. At the conclusion of the mass, Father and the other men closed the curtain behind the altar.
    At this point, Father Domenic and the men started laughing hysterically while our family was crying and
    mourning the loss of Biju. The sanc+ty and decorum of the church was lost to them. There was no
    sensi+vity to the situa+on. How embarrassing and infuria+ng that this Catholic priest thought it was
    appropriate to laugh at a memorial mass.
    When mass was concluded, My father approached Father Domenic to ask him if we could use the
    umbrella and cross for my brothers services. This priest, so called servant of God, crudely told our
    father in front of us “why should we help you if you do not have a rela+onship with us?’ We desperately

































  • Late Biju Lukose Pattaraprambil



    wanted to respond but held our tongues out of respect for our father. Father Domenic walked away
    from him.
    Father Domenic did not express any condolences or display any sympathy for the loss of our brother. He
    merely displayed behavior of that of an angry man with a bruised ego.
    He was &nally asked to perform the &nal prayer (opees) at 8:00 p.m the next day for Biju’s wake. He did
    not show up at 8:00 p.m. He did not call. In fact, one of our friends had to contact him. He &nally
    arrived at 8:30 p.m. He did the &nal prayer and le=.
    We stayed with my parents for two weeks a=er our brother passed. Not once did he contact our
    parents or our family to see how we were or if we needed anything.
    We are disturbed by his conduct . It goes against everything we were taught about true meaning of
    being Catholic. His crass, self serving behavior was more indica+ve of a corrupt poli+cian than servant of
    God meant to show us, his parishoners, how to display sympathy and sel>ess love for others.
    His note indica+ng that he forgives us is not only misdirected but insincere . He has no right to forgive
    us. He really should beg God for forgiveness.
    The goal in wri+ng in this note was to make aware of our horrifying experience in hopes that it will not
    happen to another family. We would like the persons responsible for such conduct to be held
    accountable their ac+ons.
    Thank you,
    Jubie Lukose Sukhu
    Leena Lukose Paul
    Pattaraparambil Family
  • Monday, February 6, 2017

    ഇല്ലം ചുട്ടു പള്ളി വാങ്ങുന്നവർ!

    വിദേശങ്ങളിൽ വസിക്കുന്ന മലയാളികൾക്കിടയിൽ അവരവരുടെ സഭകളുടെ പേരിൽ സ്വന്തമായ പള്ളികൾ വാങ്ങിക്കുന്നത് ഒരു ഹരമായിരുന്നു, പ്രത്യേകിച്ചും ക്നാനായക്കാരുടെ ഇടയിൽ. വിശ്വാസികൾക്കിടയിൽ അഭിപ്രായ ഭിന്നതകൾ വളർത്തി പള്ളിവാങ്ങലിനെ സമുദായത്തിൻറെ അല്ലെങ്കിൽ സഭയുടെ ഒരു ശക്തിപ്രകടനമായിട്ടാണ് ഇന്ന് സഭാധികാരികൾ കാണുന്നത്. സഭയെ സംബന്ധിച്ച് ഇത് സഭയുടെ ഭൗതിക ഭദ്രതയുടേയോ നിലനില്പിന്റേയോ പ്രശ്നമായിരിക്കാം. തങ്ങൾ ഇത്രയും നാൾ ആസ്വദിച്ചുപോന്നിരുന്ന അധികാരവും ഉന്നത സ്ഥാനവും കൈവിട്ടു പോകുമോ എന്ന ഭയം ഏതു വിഡ്ഢിവേഷം കെട്ടുവാനും എന്തു ഹീനകൃത്യം ചെയ്യുന്നതിനും മടിക്കില്ല എന്ന രീതിയിലേക്ക് സഭാധികാരികളെ അധപ്പതിപ്പിച്ചിരിക്കുന്നു. അതിന്റെ പ്രതിഫലനം ഇന്ന് നമ്മുടെ സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്നു. ഇത് കെട്ടുകഥയല്ല, നമുക്കിടയിൽ ഇന്നു നടമാടിക്കൊണ്ടിരിക്കുന്ന നഗ്നസത്യമാണ്!

    പള്ളികൾ വാങ്ങിക്കുവാൻ തീവ്രമായി നിലകൊള്ളുന്നവർ മറ്റാരുടെയും ചിലവിലല്ല കഴിയുന്നത്. നിങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട് എന്നതുപോലെ തന്നെ തങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണംകൊണ്ട് ആവശ്യമില്ലാതെ പള്ളികൾ വാങ്ങി ധൂർത്തടിച്ചു് സമുദായ അംഗങ്ങൾക്ക് സാമ്പത്തിക ഭാരം വരുത്തിവയ്ക്കുവാൻ നൽകില്ല എന്നു തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്കും ഉണ്ട് എന്നതും അംഗീകരിക്കണം. ന്യൂനപക്ഷ തീരുമാനത്താൽ പള്ളികൾ വാങ്ങി ക്രമേണ അതിന്റെ ഭാരം കൂദാശകൾ സ്വീകരിക്കുവാൻ വരുമ്പോൾ കുടിശ്ശികയുടെ പേരും പറഞ്ഞു പിടിച്ചു വാങ്ങികൊണ്ടിരുന്ന പ്രവണത ഇനിയും മുൻപോട്ടു തുടരുവാൻ സാധിക്കില്ല എന്നത് പള്ളി വാങ്ങുവാൻ മുൻകൈ എടുക്കുന്നവർ ഓർമ്മിക്കുക. ഏതു റൈറ്റിൽ പെട്ടവരായാലും  വത്തിക്കാന് കീഴിലുള്ള ഏതു കത്തോലിക്കാപള്ളികളിൽ നിന്നും കൂദാശകൾ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് കൂദാശകൾ നിഷേധിക്കരുതെന്നും ആരെങ്കിലും നിഷേധിച്ചാൽ വത്തിക്കാനെ നേരിട്ട് അറിയിക്കുവാനുള്ള വിലാസവും ഫോൺ നമ്പരും അടങ്ങുന്ന, KCCNA യ്ക്കു വത്തിക്കാനിൽനിന്നു ലഭിച്ച കത്ത്, മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചത് എല്ലാവരും കണ്ടിട്ടുണ്ടാവും. നമ്മുടെ സഭാധികാരികൾ ചെയ്യുന്ന തെറ്റുകൾ വത്തിക്കാന്റെ ശ്രദ്ധയിലെത്തിയിട്ടുണ്ടെന്നു സാരം.

    പള്ളി വാങ്ങുന്നതിൻറെ കടം കൂടാതെ ഒരിക്കലും തീരുകയില്ലാത്ത heating/air-conditioning തുടങ്ങിയുള്ള മറ്റു മരാമത്തു ബില്ലുകൾ, വൈദികരുടെ ശമ്പളം, കാർ, ഇൻഷുറൻസ്, റിട്ടയർമെൻറ് ഫണ്ട് എന്നുതുടങ്ങി കുഞ്ഞാടുകളിൽ നിന്ന് മേടിച്ചെടുക്കാവുന്ന എല്ലാവിധ ചിലവുകളും നാം തന്നെ വഹിക്കേണ്ടിവരുമെന്നത് സ്വാർത്ഥരായി ചിന്തിക്കുന്നവർ വെളിപ്പെടുത്തിയെന്നു വരില്ല. വിശ്വാസത്താൽ അന്ധത ബാധിച്ചിരിക്കുന്നവർ പള്ളിക്കാർ ചെയ്യുന്ന തെറ്റുകൾ തെറ്റുകളായി കാണാറില്ല.

    അതിലുപരി ഹൈസ്കൂൾ വിദ്യാഭ്യാസം കഴിയുന്ന നമ്മുടെ സ്വന്തം തലമുറ ഇപ്പോൾ തന്നെ ഈ മലയാളം പള്ളികളിലേക്ക് തിരിഞ്ഞു നോക്കാറില്ല എന്നിരിക്കെ നിങ്ങൾ റിട്ടയർ ചെയ്തു കഴിയുമ്പോൾ ഇതിന്റെ തുടർനടത്തിപ്പു ഭാരവും നിങ്ങളുടെ തലയിൽ തന്നെയാവും. തങ്ങളുടെ റിട്ടയർമെൻറ് ഫണ്ടിൽനിന്നും പെൻഷൻ ഫണ്ടിൽ നിന്നും നല്ല ഒരു വിഹിതം ഇതിനുവേണ്ടി മാറ്റിവയ്ക്കുവാൻ എത്രപേർക്ക് സാധിക്കും? അതിനു സാധിക്കാതെ വന്നാൽ പണ്ട് മുത്തോലം ചിക്കാഗോയിൽ  "നിങ്ങൾ നേർച്ചയിടാതെ ഇരുന്നിട്ട് പള്ളികൾ പൂട്ടിപോയാൽ നിങ്ങൾക്കു തന്നെ നഷ്ട്ടം" എന്നു പറഞ്ഞതുപോലെ മുളവനാലും പറഞ്ഞു കൈ കഴുകും. ഇതെല്ലാം മനസ്സിലാക്കിയിട്ടും ROCKLAND, NORTH JERSEY, SOUTH JERSEY, PHILADELPHIA, WESTCHESTER, CONNECTICUT എന്നിവിടങ്ങളിലെല്ലാം സിറോമലബാർ മലയാളം പള്ളികൾ വാങ്ങണമെന്ന് ശാഠ്യം പിടിക്കുന്നവർ വാങ്ങിക്കൊള്ളുക. മറ്റാർക്കും നിങ്ങളെ തടയുവാൻ അധികാരം ഇല്ല. 

    Rockland ൽ കഴിഞ്ഞ വർഷം അടച്ചു പൂട്ടിപോയ St Mary's പള്ളി ഏകദേശം നൂറ് വർഷങ്ങൾക്കു മുൻപ് ചെക്കോസ്ലോവാക്യകാർ പണിയിച്ച പള്ളിയായിരുന്നു. ഇന്ന് നാം ചിന്തിച്ചിരുന്നപോലെ തങ്ങളുടെ കൾച്ചർ നിലനിർത്തുവാൻവേണ്ടി പണിയിച്ച പള്ളി വർഷങ്ങൾ കഴിഞ്ഞപ്പോൾ, സാമ്പത്തിക ഭാരം അവർക്ക് താങ്ങാനാവാതെ വന്നപ്പോൾ, New York archdiocese ഏറ്റെടുത്തു. രണ്ട് വർഷങ്ങൾക്ക് മുൻപ് New York archdiocese നെകൊണ്ട് അതിന്റെ നടത്തിപ്പിന്റെ ചെലവ് വഹിക്കാനാവാതെ അടച്ചുപൂട്ടുകയുണ്ടായി. അന്ന് ചെക്കോസ്ലോവാക്യകാരുടെ അടുത്ത തലമുറയിലെ വിരലിലെണ്ണാവുന്ന ജനങ്ങളെ അവിടെ ഉണ്ടായിരുന്നുള്ളൂ. ഒരു തുള്ളി കണ്ണുനീർ വീഴ്ത്തുവാൻ അതിനുവേണ്ടി അദ്ധ്വാനിച്ചവർ ആരും ഇല്ലായിരുന്നു. ഇന്ന് അടഞ്ഞുകിടക്കുന്ന ആ പള്ളി വാങ്ങിക്കുവാൻ ക്നാനായക്കാർ ശ്രമിക്കുന്നു എന്ന് ഇടയ്ക്ക് കേൾക്കുകയുണ്ടായി. മറ്റുള്ളവരുടെ തെറ്റുകളിൽനിന്നു പഠിക്കാതെ 'അന്ധമായി സഭാധികാരികളെ പിന്തുണയ്ക്കുന്ന ഭക്തർ' പറയുന്നതു കേട്ട് പള്ളികൾ വാങ്ങുവാൻ തുനിയുന്നവരെ മറ്റാർക്കും തടയുവാനാവില്ല, രക്ഷിക്കുവാനാവില്ല. വിദേശങ്ങളിൽ സ്വന്തം കാലിൽ നിന്നിട്ടും തെറ്റാണെങ്കിൽ അത് തെറ്റാണ്, അതിനോട് യോജിക്കാൻ എനിക്കാവില്ല എന്ന് പറയുവാനുള്ള ധൈര്യം ഇനിയെങ്കിലും ആർജിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെയെന്നാണ് നമുക്ക് സാധിക്കുക? പള്ളി വാങ്ങുന്നതിന് എതിരായി നിലകൊള്ളുന്ന സമുദായാഗംങ്ങൾക്ക് ഇതിൽ നിന്ന് പ്രത്യേക ലാഭമോ നഷ്ടമോ ഉണ്ടാകുന്നില്ല. തങ്ങളെപോലെതന്നെ നിങ്ങൾ അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന പണം നഷ്ട്ടപ്പെട്ടെങ്കിലോ എന്ന ചിന്തകൊണ്ടു മാത്രം പറയുന്നു എന്നു കരുതിയാൽ മതി. 

    നാട്ടിൽ നാം വളർന്നുവന്ന കാലത്തെ ചിന്താഗതിയിൽ നിന്നും മാറി നാം വസിക്കുന്നിടങ്ങളിലെ രീതികളുമായി കഴിയുന്നത്ര ഇഴുകിച്ചേർന്നു ജീവിക്കുവാൻ നാം ശ്രമിക്കേണ്ടതുണ്ട്. നമുക്കും നമ്മുടെ മക്കൾക്കും മനസ്സിലാകുന്ന ഇംഗ്ലീഷ് ഭാഷയിൽ അതാതു നാട്ടിലെ പള്ളികളിൽനിന്നും ലഭിക്കുന്ന പ്രാർത്ഥനകളും കൂദാശകളും നമുക്ക് ആശ്രയമേകിയ രാജ്യങ്ങളിൽ ലഭ്യമാണ്. അതിന്റെ സ്ഥാനത്തു മലയാളം കൂടുതൽ അറിയില്ലാത്ത നമ്മുടെ കുട്ടികളെ രക്ഷിക്കാനെന്ന പേരും പറഞ്ഞു സിറോമലബാർ മലയാളം കുർബാന അടിച്ചേൽപ്പിക്കുന്നത് കേരളത്തിലെ പള്ളികളിൽ മലയാളം കുർബാന മാറ്റി നാട്ടിൽ ഇന്ന് ആർക്കും മനസ്സിലാകില്ലാത്ത സുറിയാനി കുർബാന നടപ്പിലാക്കുന്നതിനു തുല്യമാണ്.

    "ആപത്തിൽ സഹായിച്ചവരെ ഉപേക്ഷിക്കരുത്" എന്ന ചൊല്ലുപോലെ, നമ്മുടെ ആവശ്യനേരങ്ങളിൽ (നമ്മുടെ ജന്മനാടിനും നമ്മുടെ സമുദായങ്ങൾക്കും നമ്മെ സംരക്ഷിക്കുവാൻ കഴിയാതിരുന്ന സമയത്തു്) നമുക്ക് ജോലി നൽകി, സാമ്പത്തിക ഭദ്രതയുണ്ടാക്കി, നമ്മുടെ മക്കളേയും അടുത്ത തലമുറയേയും സംരക്ഷിക്കുന്ന രാജ്യത്തേയും സമൂഹത്തെയും തള്ളിപ്പറയുന്നത്, സ്വാർത്ഥത മൂലം ഇന്ന് നമ്മുടെ സഭാ പിതാക്കന്മാരും ചില വൈദികരും ചെയ്യുന്ന 'ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന' നീചമായ പ്രവർത്തിക്കു തുല്യമാണ്. നമുക്കും നമ്മുടെ മക്കൾക്കും ആവശ്യനേരങ്ങളിൽ തുണയും ആശ്രയവും സങ്കേതവുമായിരുന്ന, വിദേശ പള്ളികൾക്ക് ഇന്ന് ആവശ്യമായ പ്രാണവായു നൽകേണ്ടത്തിനു പകരം അത്യാഗ്രഹം പൂണ്ട, സ്വാർത്ഥരായി നമ്മെ ഭിന്നിപ്പിക്കുന്ന, നാട്ടിൽ ആർഭാടങ്ങളിൽ മുഴുകി, സമ്പന്നരായി, ധാരാളിച്ചു ജീവിക്കുന്ന സിറോമലബാർ പള്ളികളെയാണോ നാം വളർത്തേണ്ടത്? ഇത്തരം നന്ദികേട് വിശ്വാസികളെന്നു സ്വയം അഭിമാനിക്കുന്ന നമുക്ക് ചേർന്നതാണോ? ഇതാണോ നമ്മുടെ ദൈവം നമ്മിൽനിന്നും ആഗ്രഹിക്കുന്നത്?

    സമുദായത്തെ വെട്ടിമുറിച്, സുഹൃത്തുക്കളെയും കുടുംബാന്ഗങ്ങളെയും തമ്മിലടിപ്പിച്ചു ഭിന്നിപ്പിച്ചു പള്ളികൾ വാങ്ങിച്ചും, family conference, family retreat എന്നൊക്കെ ഓമനപ്പേരും പറഞ്ഞു പാരലൽ കൺവെൻഷനുകൾ സൃഷ്ടിച്ചു നമ്മുടെ മക്കൾക്ക് ഉപകാരപ്രദമാകേണ്ട സമുദായത്തെ നശിപ്പിക്കുന്ന നമ്മുടെ പുരോഹിത നേതൃത്വത്തിനും അതിന് കൂട്ടുനിൽക്കുന്ന ചില അൽമായ നേതാക്കളും ലജ്ജയില്ലാത്തവരായി, അവഹേളിതരായി തീരുന്നത് കാണുവാൻ അവർക്ക് കഴിയാത്തതെന്തേ? നമ്മെ ആല്മീയമായി രക്ഷിക്കാനെന്ന വ്യാജേന ഇറങ്ങിത്തിരിച്ചിരിക്കുന്ന സിറോമലബാർ എന്ന സഭാഇത്തിക്കണ്ണികളിൽ നിന്നും സമുദായത്തെ രക്ഷപെടുത്തേണ്ട ചുമതല നമുക്കേവർക്കും ഉണ്ട്. നമ്മുടെ മക്കളെ നമ്മുടെ സമുദായത്തിലേക്ക് ആകർഷിക്കുവാൻ അവശേഷിച്ചിരിക്കുന്ന KCCNA കൺവെൻഷന് സഭയോടൊപ്പം ചേർന്ന്നിന്ന് തുരങ്കം വയ്ക്കുന്നവർ സ്വന്തം മക്കളുടെ ഭാവിക്കാണ് തുരങ്കം വയ്ക്കുന്നതെന്നത് വിസ്മരിക്കരുത്. ദൈവവരപ്രസാദം നഷ്ടപ്പെടുത്തി സ്വാർഥതയ്ക്കും ഭൗതിക സമ്പത്തിനും വേണ്ടി ജീവിക്കുന്ന ചില ബിഷപ്പ്മാരെയും കുറച്ചു വൈദികരേയുംപോലെ തരംതാഴ്‌ന്ന്‌ നമ്മളും സ്വർഗ്ഗരാജ്യം നഷ്ടപ്പെടുത്തേണ്ടതുണ്ടോ എന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കുക.

    Joseph Stephen Thottananiyil

    Friday, January 27, 2017

    SYROMALABAR SYNOID'S STAGED OPERATIONS TO FOOL KNANAYA COMMUNITY.



    റോമിന്റെ നേരിട്ടുള്ള ഭരണത്തിൽ സ്വതന്ത്രമായ ഒരുരൂപതയായി മാർപ്പാപ്പപോലും അനുവാദം നൽകിയ ക്നാനായ കാരെ വഞ്ചിച്ചു എങ്ങനെ സിറോമലബാർ മെത്രാൻസമ്മതിയുടെ അടിയിലാക്കി എന്ന് ,നമ്മൾ എല്ലാം സിറോമലബാർ എന്നുപറയുന്നവർ അറിയുന്നതിന് .....

    ഇപ്പോൾ ക്നാനായ റീജിയന്റെ എല്ലാ പള്ളികളുടെയും പേര് സിറോമലബാർ ക്നാനായ എന്നുമാറ്റി എന്നിട്ടു ചിലർ മാറ്റിയില്ല എന്ന് പച്ചയ്ക്കു നുണപറയുന്നു (ക്നാനായ പള്ളികളുടെ പൂർണവിവരം Scroll down and see name of your church  http://www.stthomasdiocese.org/parishes )പത്തുവർഷം മുമ്പ് കിങ്കോസ് എന്ന സ്ഥാപനം ഫെഡെക്സ് കിങ്കോസ് ആയിരുന്നു കുറച്ചുനാൾ മുബ്ബു്വരെ എന്നാൽ ഇപ്പോൾ കിങ്കോസ് പൂർണമായി ഫെഡെക്സ് ആയിമാറി. ഇതാണ് ട്രിക് - ക്നാനായ പള്ളി നമ്മള് പോലും ശ്രദ്ധിക്കാതെ പൂർണമായി ക്നാനായ എടുത്ത്‌ കളഞ്ഞു പൂർണമായിസിറോമലബാർ ആക്കുന്നത് .

    മാക്കിൽ പിതാവ് കാലേകൂട്ടി കണ്ട ,ചൂളപ്പറമ്പിൽ പിതാവ് ജീവിതകാലം മുഴുവനും പരിശ്രമിച്ച ,ക്നാനായസ്വയം ഭരണസഭക്ക് എറണാകുളം മെത്രാൻ ശുപാർശ കത്തുകൊടുക്കാൻ താല്പര്യം കണിച്ചില്ല എന്നുള്ളതാണ് ഇന്നു നമ്മൾ അനുഭവിക്കുന്ന ഈ വളർച്ചമുറ്റിയ അവസ്ഥക്ക് കാരണം 

    തെക്കും ഭാഗരും വടക്കും ഭാഗരും തമ്മിൽ തുടര്ന്നു വന്നിരുന്ന ശത്രുതകൾക്കും ശക്തി പരീക്ഷണങ്ങൾക്കും ഒരു വിരാമമിടുവാൻ, തെക്കും ഭാഗക്കാരുടെ പ്രത്യേകതകളെ കണക്കിലെടുത്ത്, 1911 ഓഗസ്റ്റ് 29 ന് പരിശുദ്ധ പത്താം പീയുസ് മാർപ്പാപ്പ In Universi Christiani എന്ന തിരുവെഴുത്ത് വഴി കോട്ടയം വികരിയാത്ത് കൽപ്പിച്ചനുവദിച്ചു. അങ്ങനെ മാർ മത്തായി മാക്കിൽ കോട്ടയം വികരിയാത്തിന്റെ അപ്പസ്തോലിക്കാ ആയും,സിറോമലബാർ രൂപീകരിക്കുമ്പോൾ കോട്ടയം രൂപതയെ സിറോമലബാർ നേതൃത്വത്തിന് വിധായരാകാതെ റോമിന്റെ നേരിട്ടിട്ടുള്ള നേതൃത്വത്തിന് കിഴ്യിൽ ആകണം എന്നും മനസിലാക്കിയ അന്നേ മകിൽപിതാവ് റോമിയോട് ആവശ്യപ്പെട്ടായിരുന്നു,പിന്നീട് 1923 ൽ കോട്ടയം രൂപത ആക്കി ഉയർ ത്തിയപ്പോൾ ആദ്യ മെത്രാനും ആയി നിയമിതനായി.പ്രസ്തുത രൂപതയുടെ മെത്രാനും മെത്രാന്മാർക്കും തന്റെ ഗണത്തിനു മേൽ സീറോ മലബാറിന്റെ അതിർത്തികളോളം അധികാരം കൽപ്പിചനുവദിച്ചു കൊണ്ടുള്ള തായിരുന്നു പ്രസ്തുത തിരുവെഴുത്ത്.
    എന്നാൽ ഈ കാലയളവിനുള്ളിൽ വടക്കും ഭാഗക്കർക്ക് നിരവധി രൂപതകളും, അതി രൂപതകളും ആയി ക്കഴിഞ്ഞിരുന്നൂ എന്ന കാര്യം വിസ്മരിച്ചുകൂട.

    തുടർന്ന് മാക്കിൽ പിതാവിന് പിൻഗാമികളായി മാർ അലെക്സാണ്ടർ ചൂള പറംബിൽ അവരോധിക്കപ്പെട്ടു. ചൂളപ്പറമ്പിൽ പിതാവ് നിരവധി കത്തുകൾ പൗരത്യ തിരുസംഘവം വഴി റോമിന് അയക്കുകയും മാർപ്പാപ്പ കോട്ടയം ഒരു നേരിട്ട് റോമ്മാസിംഹാസനത്തിന് മാത്രം വിധേയമായ ഒരു സഭാഘടകമായി നിലകൊള്ളാൻ കാരണം ബോധിപ്പിക്കുകയും ചെയിതു .


    സിറോമലബാർ ഇവിടെ ഹയരാര്‍ക്കി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ തന്നെ തന്റെ സമുദായത്തിന്റെ സഭാപരമായ നിലനില്‍പ്പിനെപ്പറ്റി ദീര്‍ഘവീക്ഷണമുണ്ടായിരുന്ന ചൂളപ്പറമ്പില്‍ പിതാവ് 1920 ഡിസംബര്‍ 8-ാം തീയതി അന്നത്തെ പൗരസ്ത്യ തിരുസംഘത്തിന് ഒരു നിവേദനം നല്‍കിയിരുന്നതായി കാണുന്നു. അതിന്റെ പ്രസക്തഭാഗത്തില്‍നിന്ന്; .... സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിക്കുമ്പോള്‍ അതിന്റെ മെത്രാപ്പോലീത്തായ്ക്ക് തെക്കുംഭാഗ ജനത്തിനുവേണ്ടിയുള്ള വികാരിയത്ത് അതിന് അധീനമാക്കാതെ നേരിട്ട് പരിശുദ്ധ സിംഹാസനത്തിന് വിധേയമാക്കിക്കൊണ്ട്, സഫ്രഗനില്ലാതെ ഒരു രൂപതയായി ഉയര്‍ത്തണം. അതിന് കാരണമായി പറയുന്ന കാര്യങ്ങള്‍ക്ക് ഇന്ന് ആനുകാലിക പ്രസക്തി വളരെ വര്‍ദ്ധിച്ചിരിക്കുന്നു. പിതാവ് തുടര്‍ന്ന് എഴുതുന്നു; 1911 ന് മുന്‍പ് ചങ്ങനാശ്ശേരി വികാരിയത്തില്‍ ഉണ്ടായിരുന്നതുപോലുള്ള ബുദ്ധിമുട്ടുകളും കുഴപ്പങ്ങളുമാവര്‍ത്തിച്ച്, നിലവിലുള്ള ഐക്യവും സമാധാനവും നഷ്ടമാകുവാന്‍ ഇടയാകരുത് എന്നായിരുന്നു .റോമിന് പൗരസ്ത്യ കാനോന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ; ഏറ്റവും താഴ്ന്നപടിയായ അപ്പസ്‌തോലിക് വികാരിയത്ത് (എക്‌സാര്‍ക്കി) ആയിരുന്നു നിലനിൽക്കാൻ കോട്ടയം രൂപതക്ക് തടസമില്ല എന്ന് അറിയിച്ചതാണ് . ചൂളപ്പറമ്പില്‍ പിതാവ് സ്വയാധികാര ആവശ്യത്തിനായി ഇടപെടലുകള്‍ നടത്തുമ്പോള്‍ കോട്ടയം വികാരിയത്തില്‍ അന്ന് 30 പള്ളികളേ ഉണ്ടായിരുന്നുള്ളൂ എന്നു കാണാം. ഒരു സ്വയാധികാര സഭയ്ക്കായി ആവശ്യമുന്നയിക്കുമ്പോള്‍ അതിന് അടിസ്ഥാനപരമായി എന്തൊക്കെയുണ്ടാകണം എന്ന പ്രാഥമികമായ അറിവ് അന്ന് ചൂളപ്പറമ്പില്‍ പിതാവിനുണ്ടായിരുന്നില്ല എന്ന് ആരും പറയുകയില്ലല്ലോ.തുടർന്ന് തുടർന്ന് ചൂളപറബിൽ പിതാവിന്റെ സൊയംഭരണ അധികാരസഭക്കുള്ള എല്ലാ ശ്രമങ്ങളെ അട്ടിമാറിച്ചുകൊണ്ട്‌, വാക്കുകൊടുത്ത മാർപാപ്പയുടെ വാക്കിനെ ധികരിച്ചുകൊണ്ടു ഒരു സ്വയം അധികാര ഭരണ രൂപതയായി ക്നാനായ കാരെ ആയി വിടാൻ താല്പര്യമില്ലാതെ എറണാകുളം അർച്ചബിഷൊപ് ശുപാര്ശകത്തു കൊടുക്കാതിരുന്നതിനാൽ ,

    റോംമേനെ യഥാർത്യത്തിൽ നിന്ന് വ്യതിചലിപ്പിച്ചു 1923 നിൽ സ്യ്രോമാലബ്ർ സഭ കേരളത്തില രുപികൃതമാവുകയം ,എന്നാൽ ക്നാനായ രൂപത്ത സ്യ്രോമാലബ്ർ സഭയുടെ കിഴിൽ സോവംശ വിവാഹ അടിസ്ഥാനത്തിൽ ഉള്ള ക്നാനായകാരെ മാത്രം ഉള്ള ഒരു രൂപതയി മാറുകയും ചെയ്തു.

    ആയിരുന്നു എന്ന് കോട്ടയം രൂപതയുടെ 1985 ജൂബലി സ്മരണികയിൽ പറഞ്ഞിട്ടുണ്ട്.ഇങ്ങനെയാണ് സിറോമലബർ മെത്രാൻ സമതി കോട്ടയം രൂപത പിടിച്ചെടുത്തത്.









    ഒരു നുറ്റാണ്ടുകാലത്തെ നാട്ടു മെത്രാന്മാരുടെ വഞ്ചനയുടെയും കുതുകാൽവെട്ടലിന്റെയൂം വൃത്തികെട്ട പ്രവർത്തികളുടെ ഫലമാണ് 1911ൽ സഥാപിതമായ കോട്ടയം ക്നാനായ കോട്ടയം 
    രൂപത കയ്യടക്കി സിറോമലബാർ മെത്രാൻ സമിതിയുടെ അധികാരത്തിൽ വച്ചിരിക്കുന്നത്. പരിശുദ്ധ സിംഹാസനത്തിൻ കീഴിലുള്ള എല്ലാ അപ്പസ്തോല സഭകളിലും വിശിഷ്യാ സീറോ മലബാർ സഭയിൽ ഉള്ള കീഴ്‌വഴക്കവും നിയമവും അനുസരിച്ചു വിശുദ്ധ കുർബാനയിൽ മാർപ്പാപ്പയുടെയും തങ്ങളുടെ അപ്പസ്തോല സഭയുടെ തലവനായ മേജർ ആർച്ചു ബിഷപ്പ് അല്ലങ്കിൽ കർദിനാളിന്റെയും രൂപതാ അദ്ധ്യക്ഷനായ മെത്രാന്റെയും പേരിൽ പുരോഹിതൻ പ്രാർത്ഥിക്കുന്നു.ഓരോ പള്ളിയുടെയും ഐഡന്റിറ്റി ആ പള്ളിയിൽ നടക്കുന്ന ദിവ്യ ബലിയിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം.എന്നാൽ കീഴ്‌വഴക്കങ്ങൾക്കും നിയമങ്ങൾക്കും ആരാധന സംവിധാനങ്ങൾക്കും വിരുദ്ധമായി അമേരിക്കയിലെ ക്നാനായ പള്ളികൾ എന്ന പേരിലുള്ള സങ്കര പള്ളികളിൽ ഫ്രാൻസിസ് പാപ്പയുടെയും സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ചു ബിഷപ്പ് ആലഞ്ചേരി പിതാവിന്റെയും ചിക്കാഗോ സീറോ മലബാർ രൂപതയുടെ അദ്ധ്യക്ഷൻ അങ്ങാടിയത്ത് പിതാവിന്റെയും പേരിനു ശേഷം അമേരിക്കയിലെ അധികാരവും അവകാശവും ഇല്ലാത്ത മൂലക്കാട്ട് പിതാവിന്റെ പേരും പണ്ടാരശ്ശേരി പിതാവിന്റെ പേരും വിശുദ്ധ ബലിയിൽ പറഞ്ഞു പ്രാർത്ഥിക്കുന്നത് എന്തിനു വേണ്ടി ? ലോകത്തിൽ ഒരു പള്ളികളിലും ഇല്ലാത്ത ഒരു കീഴ്‌വഴക്കം ഇവിടെ എന്തിനു വേണ്ടി ? നിയമാനുസൃതം കുർബാനയർപ്പിച്ചാൽ മൂലക്കാട്ട് പിതാവ് എന്ന പേര് അമേരിക്കയിലെ സങ്കര പള്ളികളിൽ ഒരിക്കലും പറയില്ല. ഈ മാഫിയാ പ്രവർത്തനവും കള്ളത്തരവും എന്തിനു വേണ്ടി ?ശുദ്ധ മനസ്കരും പാവങ്ങളുമായ ക്നാനായക്കാരുടെ നിഷ്കളങ്കതയെയും വൈകാരികതയെയും ചൂഷണം ചെയ്ത് സങ്കര പള്ളികൾ ക്നാനായക്കാരുടെയാണെന്ന തോന്നൽ ഉണ്ടാക്കാൻ മിനഞ്ഞെടുത്ത അതിഗുരുതരമായ ഗൂഢപ്രവർത്തനങ്ങളുടെ പരിണിതഫലമാണ് കോട്ടയത്തു മാത്രം അധികാരമുള്ള കോട്ടയം രൂപതയുടെ മെത്രാനായ മൂലക്കാട്ട് പിതാവിന്റെ പേര് കൂടി അമേരിക്കയിലെ സങ്കര പള്ളികളിൽ വിശുദ്ധ കുർബാന മദ്ധ്യേ പറയുന്നത് എന്ന് ലോകം മുഴുവൻ ഇന്ന് മനസ്സിലാക്കിയിരിക്കുന്നു.കോട്ടയം മെത്രാന് അധികാരമില്ലാത്ത അമേരിക്കയെലെ ക്നാനായ പള്ളികളിൽ കോട്ടയം മെത്രാന്റെ പെരുവിളിച്ചുപറയുന്നത് ഇത് ക്നാനായകാരുടെ പള്ളി എന്ന് പാവം വിശ്വാസികളെ തോന്നിപ്പിക്കാൻ ആണ്,കാരണം ക്നാനായ പള്ളി എന്നുപറഞ്ഞുആണല്ലോ ഇവിടെ പള്ളികൾ എല്ലാം മേടിച്ചത്. 

    ക്നാനായ റീജിയന്റെ അമേരിക്കയിലെ പള്ളികൾ എല്ലാം വെറും സിറോമലബാർ പള്ളികൾ ആണ് ക്നാനായ പള്ളികൾ അല്ല.ക്നാനായപള്ളികൾ എല്ലാം സിറോമലബാർ സഭയുടെ ആണ് എന്ന് പറയുന്നതിനേക്കാളും തെറ്റാണ് കാരണം ടിപ്പു സുൽത്താൻ മലബാർ കയ്യടക്കി നാട്ടുരാജാക്കന്മാരുടെ മുകളിൽ മേൽക്കോയ്മ്മ സ്ഥാപിച്ചു മുട്ടുകുത്തിച്ചു തലയിൽ ചവുട്ടി അടിമകൾ ആക്കിയപോലെ ദൈവദാസൻ മാക്കിൽപിതാവിനോടും ചൂളപ്പറമ്പിൽ പിതാവിനെയും ചവിട്ടി താഴ്ത്തിയാണ് ക്നാനായസമൂഹത്തെ സിറോമലബാർമെത്രാൻസമിതിയുടെ കിഴിൽ ആക്കിവച്ചിരിക്കുന്നത് എന്നുപറയുന്നതായിരിക്കും ശരി.

    Coffee-with Dominic Savio FM INTERVIEW (click here)


    ഇന്ന് ക്നാനായ സഹോദരങ്ങൾ നേരിടുന്നനത് പുരോഹിതരുടെ കണ്ണിൽ കരടകതെ ഇരിക്കാൻ മനസാക്ഷി മാംസംപോലെ വില്കുന്ന അവസ്ഥയാണ് , അവർ തിർത്ത ഭയാനകമായ അന്തരീഷതിൽ സോന്തമായ ഒരു തിരുമാനവും എടുക്കാൻഉള്ള കഴിവ് നഷ്ടപെട്ട യജമന് അശ്രിതൻ ആയ പുലയന്റെ അവസ്ഥ. ഒന്നാം പ്രമാണവും രണ്ടാം പ്രമാണവും ലംഘികാൻ യാതൊരു മടിയും ഇല്ലാത്ത അവസ്ഥ. ചുരുകം കനാൻദേശതിലേക്കു ദൈവം തൻറെ ജനത്തെ നയിച്ചപോൾ മോശയിൽ വിശ്വാസം നഷ്ടപെട്ട് കാളകുട്ടിയേയും കാഴുകനെയും ആരാധിച്ച കാലം പോലെതേ അവസ്ഥ...  
    കക്കനാടിൻറെ ഹിഡൻ അജണ്ട... ക്നാനായ വികാരം ക്നാനായകാരുടെ സിരകളിൽ നിന്ന് ഉറ്റി കളയുക ... പകരം കാക്കനാട് വികാരം എല്ലതലങ്ങളും ഉണ്ടാകി എടുക്കുക. അത്മിയത കേന്ദ്രങ്ങൾ ഉപയോഗിച്ച് ക്നാനായകാരന്റെഉള്ളിൽ കുറ്റബോധവും ഭയവും വളരത്തി ജിവികാനുള്ള അവന്റെ സകല അത്മവിസ്വസത്തെയും തകര്തുക പിന്നെ ശിഷ്ടകാലം അവൻ കാക്കനാട് പറയുന്ന കേട്ട് നേര്ച്ചയിട്ട് അവർക്ക് പിന്നാലെ നടന്നുകൊള്ളും.സത്യത്തെ അധികം നാൾമറക്കാൻ പറ്റില്ല. പിന്നണിയിൽ വലിയ ഒരു ക്നാനായസമുഹം പടയോരുനുകയി...അമേരിക്കയിൽ പള്ളികൾ ക്നാനായക്കാർ വലയിട്ടു സിറോമലബാർ മെത്രാൻ സമിതിക്കു പിടിക്കാൻ ആണ് ക്നാനായ പള്ളികൾ എന്ന് പറഞ്ഞു വാശി കേറ്റി മേടിപ്പിച്ചത്. പക്ഷെ എന്ന് ഈനാടകം പൊളിഞ്ഞു കാരണം ഇത് കാക്കകൂട്ടിൽ കുയിൽ മുട്ടയിടിന്നപോലെയാണ് എന്ന് എപ്പോൾ എല്ലാവര്ക്കും മനസിലായി ഇനിയും ക്നാനായകാരെ  വഞ്ചിക്കാൻ സിറോമാഫിയക് ആവുകയില്ല.കാരണം ക്നാനായകാർ ക്നാനായക്കാർ ആണ്.